തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി കരട് പോളിസി നിർദേശങ്ങൾ മത്സ്യത്തൊഴിലാളി വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കരട് പോളിസി മത്സ്യ ഉത്പാദന വർധനയ്ക്കും ധാതു ഖനനത്തിനും വ്യവസായ അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധന നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിടുന്നു.
എന്നാൽ, ജീവസന്ധാരണത്തിനായി കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാന്പത്തിക വികസനത്തിനുള്ള നിർദേശങ്ങളൊന്നും പോളിസിയിൽ ഇല്ല.
ഇത്തരമൊരു വികസന പോളിസി തയാറാക്കുന്പോൾ കടലോര സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രം തയാറാകണമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് പോളിസിയുടെ ഒരു കോപ്പി പോലും അയച്ചുതരാൻ കേന്ദ്രം നടപടിയെടുത്തിട്ടില്ല. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ജീവസന്ധാരണത്തിനായി കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാന്പത്തിക വികസനത്തിനുള്ള നിർദേശങ്ങളൊന്നും പോളിസിയിൽ ഇല്ല.
ഇത്തരമൊരു വികസന പോളിസി തയാറാക്കുന്പോൾ കടലോര സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രം തയാറാകണമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് പോളിസിയുടെ ഒരു കോപ്പി പോലും അയച്ചുതരാൻ കേന്ദ്രം നടപടിയെടുത്തിട്ടില്ല. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.