+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നവിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം അനിവാര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി
ഉന്നവിദ്യാഭ്യാസ  രംഗത്ത് സമൂല മാറ്റം അനിവാര്യം:  മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വിജ്ഞാനസമൂഹവും ഭാവികേരളത്തിന്‍റെ രൂപരേഖയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ എകെജി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടമാണു വേണ്ടത്. റാങ്കിംഗിൽ ദേശീയ തലത്തിലും അന്താരാഷ്‌ട്രതലത്തിലും കേരളത്തിന് ഇടം കിട്ടണം. അതാണ് പ്രധാനം. ഇന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതിന് പറ്റുന്ന രീതിയില്ല. ഗുണനിലവാരം മാറണം. അതിനു യൂണിവേഴ്സിറ്റികൾ മാത്രം വിചാരിച്ചാൽ പോരെന്നും സർക്കാർ ഇടപടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന വിവരസാങ്കേതിക രംഗത്ത് കേരളം ഒട്ടേറെ മുന്നോട്ടു പോയിട്ടുണ്ട്. എങ്കിലും ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും വേണ്ടത്രയില്ലാത്തത് പോരായ്മയാണ്.

ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും സമൂഹത്തിൽ വർധിക്കണം. ഗവേഷകർ അവരുടെ പ്രവർത്തനമേഖല സ്ഥാപനങ്ങളിലും ക്ലാസ് മുറികളിലും മാത്രമായി ഒതുക്കരുത്. കേരളത്തെ ഗ്ലോബൽ ഇൻഫർമേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്ന രീതിയാണ് വരാൻ പോകുന്നത്. അത് അറിവുകൾ വലിയ തോതിൽ കൂടുന്നതിനു സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.