ചാത്തന്നൂർ: അനധികൃതമായി അന്യസംസ്ഥാനങ്ങളിൽനിന്നും ആനകളെ കടത്തികൊണ്ടുവരികയും വില്പന നടത്തുകയും ചെയ്ത കേസിൽ കൊല്ലം പുത്തൻകുളം കാവേരിയിൽ ഷാജിയെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മുംബൈയിൽ അറസ്റ്റ് ചെയ്തു. ആനകളെ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തുവെന്നാരോപിച്ച് സംസ്ഥാന വനം വകുപ്പ് കേസ് എടുത്തതിനെ തുടർന്ന് ഷാജി മൂന്ന് മാസമായി ഒളിവിലായിരുന്നു.
പശ്ചിമബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽനിന്നു പിടികൂടുന്ന ആനകളെ അനധികൃതമായും രേഖകളില്ലാതെയും കേരളത്തിലെത്തിക്കുകയും വില്പന നടത്തുകയും ചെയ്തതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.
പശ്ചിമബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽനിന്നു പിടികൂടുന്ന ആനകളെ അനധികൃതമായും രേഖകളില്ലാതെയും കേരളത്തിലെത്തിക്കുകയും വില്പന നടത്തുകയും ചെയ്തതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.