കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിനിർണയ ചര്‍ച്ചകള്‍ അടുത്തമാസം മൂന്നിനു മുമ്പ് പൂര്‍ത്തിയാകുമെന്നു രമേശ് ചെന്നിത്തല. യുവാക്കളെയും സ്ത്രീകളെയും പരിചയസമ്പന്നരെയും ഒരുപോലെ പരിഗണിക്കും.
മൂന്നിനു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ബിജെപിക്കു പ്രസക്തിയില്ല. സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ് അവര്‍ മത്സരിക്കുന്നത്.
പ്രധാനമായും യുഡിഎഫ്-എൽഡിഎഫ് മുന്നണികളുടെ മത്സരമാണു നടക്കുന്നത്. സീറ്റ് കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസുമായുള്ള ധരണയല്ല, മറിച്ച് ബിജെപി-സിപിഎം ധാരണയാണുള്ളത്.
ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോകുന്നത് അതിനുദാഹരണമാണ്. സഭാതര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെടെ രമ്യമായ പരിഹാരമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള ഭയംമൂലമാണ് സിപിഎം അദ്ദേഹത്തെ കടന്നാക്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നിനു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ബിജെപിക്കു പ്രസക്തിയില്ല. സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ് അവര്‍ മത്സരിക്കുന്നത്.
പ്രധാനമായും യുഡിഎഫ്-എൽഡിഎഫ് മുന്നണികളുടെ മത്സരമാണു നടക്കുന്നത്. സീറ്റ് കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസുമായുള്ള ധരണയല്ല, മറിച്ച് ബിജെപി-സിപിഎം ധാരണയാണുള്ളത്.
ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോകുന്നത് അതിനുദാഹരണമാണ്. സഭാതര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെടെ രമ്യമായ പരിഹാരമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള ഭയംമൂലമാണ് സിപിഎം അദ്ദേഹത്തെ കടന്നാക്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.