തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ കടുംപിടിത്തം വേണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളിൽ ഉഭയകക്ഷി ചർച്ച നടത്തി സീറ്റുകൾ സംബന്ധിച്ച ധാരണയുണ്ടാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമയി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ എന്നിവരെ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.
കേരള കോണ്ഗ്രസ്-എം വിജയിക്കാൻ സാധ്യതയുള്ള ഒന്നോ രണ്ടോ സിപിഎം സീറ്റുകൾ കോട്ടയത്തോ എറണാകുളത്തോ വിട്ടു നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ ജോസ് കെ. മാണിയുമായി നാളെ തന്നെ ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്നും സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിയാലോചിച്ച ശേഷം സിപിഐയുടെ നിലവിലെ രണ്ടു സീറ്റുകൾ കൂടി കേരള കോണ്ഗ്രസ് -എമ്മിന് വിട്ടു നൽകാൻ ധാരണയുണ്ടാക്കണം. ചൊവ്വാഴ്ച തന്നെ സീറ്റുകളെ സംബന്ധിച്ച് തീരുമാനം എടുത്ത് ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനും ഇന്നലെ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന അവയ്ലബിൾ പാർട്ടി സെക്രട്ടേറിയറ്റ് യോഗം ചേരും.
കേരള കോണ്ഗ്രസ്-എം വിജയിക്കാൻ സാധ്യതയുള്ള ഒന്നോ രണ്ടോ സിപിഎം സീറ്റുകൾ കോട്ടയത്തോ എറണാകുളത്തോ വിട്ടു നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ ജോസ് കെ. മാണിയുമായി നാളെ തന്നെ ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്നും സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിയാലോചിച്ച ശേഷം സിപിഐയുടെ നിലവിലെ രണ്ടു സീറ്റുകൾ കൂടി കേരള കോണ്ഗ്രസ് -എമ്മിന് വിട്ടു നൽകാൻ ധാരണയുണ്ടാക്കണം. ചൊവ്വാഴ്ച തന്നെ സീറ്റുകളെ സംബന്ധിച്ച് തീരുമാനം എടുത്ത് ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനും ഇന്നലെ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന അവയ്ലബിൾ പാർട്ടി സെക്രട്ടേറിയറ്റ് യോഗം ചേരും.