കണ്ണൂർ: കോൺഗ്രസിലെ സ്ഥാനാർഥികളെ കണ്ടെത്താൻ നടത്തിയ സർവേ റിപ്പോർട്ട് സ്വകാര്യ ഏജൻസി ഇന്ന് എഐസിസിക്ക് കൈമാറും. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയാറാക്കാൻ കെപിസിസിയോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 90 നിയമസഭാമണ്ഡലങ്ങളിലെ സ്ഥാനാർഥിപട്ടിക കെപിസിസി എഐസിസി നേതൃത്വത്തിന് കൈമാറിയിരുന്നു.
എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരടങ്ങുന്ന ആളുകളുടെ പട്ടികയാണ് കെപിസിസി നേതൃത്വം നൽകിയത്. തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ വിജയസാധ്യത പരിശോധിക്കാനുള്ള സർവേ നടത്താൻ എഐസിസി സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു.
90 മണ്ഡലങ്ങളിലാണ് സ്വകാര്യ ഏജൻസി രണ്ടുമാസത്തോളം സർവേ നടത്തിയത്. ഈ സർവേ റിപ്പോർട്ടാണ് എഐസിസി നേതൃത്വത്തിന് കൈമാറുന്നത്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയശേഷമായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുക.
എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരടങ്ങുന്ന ആളുകളുടെ പട്ടികയാണ് കെപിസിസി നേതൃത്വം നൽകിയത്. തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ വിജയസാധ്യത പരിശോധിക്കാനുള്ള സർവേ നടത്താൻ എഐസിസി സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു.
90 മണ്ഡലങ്ങളിലാണ് സ്വകാര്യ ഏജൻസി രണ്ടുമാസത്തോളം സർവേ നടത്തിയത്. ഈ സർവേ റിപ്പോർട്ടാണ് എഐസിസി നേതൃത്വത്തിന് കൈമാറുന്നത്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയശേഷമായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുക.