കൊച്ചി: മാസങ്ങള്‍ക്കുശേഷം ബിജെപിയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ശോഭാ സുരേന്ദ്രന് മുന്നേറുമ്പോള്‍ ഇവരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഔദ്യോഗികവിഭാഗം. ഏറ്റവുമൊടുവിൽ ബിജെപിയിലേക്കു മുസ് ലിം ലീഗിനും കടന്നുവരാമെന്ന ശോഭയുടെ പ്രസ്താവന ബിജെപിക്കു പൊല്ലാപ്പുമായി.
എന്‍ഡിഎയിലേക്ക് ആര് വന്നാലും സ്വീകരിക്കും. മുസ് ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ദേശീയധാര സ്വീകരിച്ചു വന്നാല്‍ അവരെയും അംഗീകരിക്കും. ലീഗ് നേതൃത്വത്തിനും മുസ് ലിം സമൂഹത്തിനും ഇതു ഗുണമാകുമെന്നും ശോഭാ സുരേന്ദ്രന് പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന് ഈവിധം പൊതുജനമധ്യേനിന്നു കൈയടി വാങ്ങുമ്പോള്‍ ഔദ്യോഗികവിഭാഗം വിയർക്കുകയാണ്.
മുസ് ലിം ലീഗുമായി ഒരു ചര്‍ച്ചയും ബിജെപി നടത്തില്ലെന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് വ്യക്തമാക്കുന്പോഴും ശോഭയ്ക്കെതിരേ എന്തെങ്കിലും പറയാൻ അദ്ദേഹം തായാറാകുന്നില്ല. ബിജെപിയില്‍ കെ. സുരേന്ദ്രന്റെ അപ്രമാദിത്വത്തിനെതിരേ ശക്തമായ നിലപാട് എടുത്തിരിക്കുന്ന നേതാവു കൂടിയാണു ശോഭ. ഏറെനാൾ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനുശേഷമാണു വീണ്ടും സജീവമായത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മല്സരിക്കാനില്ലെന്നാണു ശോഭയുടെ നിലപാട്. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയുള്ള ഇവരുടെ പ്രസ്താവനകളിലും പരിപാടികളിലും ഔദ്യോഗിക വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു 48 മണിക്കൂര്‍ ശോഭ ഉപവസിച്ചതും നേതൃത്വത്തെ അറിയിക്കാതെയായിരുന്നെന്നു പറയുന്നു.
എന്‍ഡിഎയിലേക്ക് ആര് വന്നാലും സ്വീകരിക്കും. മുസ് ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ദേശീയധാര സ്വീകരിച്ചു വന്നാല്‍ അവരെയും അംഗീകരിക്കും. ലീഗ് നേതൃത്വത്തിനും മുസ് ലിം സമൂഹത്തിനും ഇതു ഗുണമാകുമെന്നും ശോഭാ സുരേന്ദ്രന് പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന് ഈവിധം പൊതുജനമധ്യേനിന്നു കൈയടി വാങ്ങുമ്പോള്‍ ഔദ്യോഗികവിഭാഗം വിയർക്കുകയാണ്.
മുസ് ലിം ലീഗുമായി ഒരു ചര്‍ച്ചയും ബിജെപി നടത്തില്ലെന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് വ്യക്തമാക്കുന്പോഴും ശോഭയ്ക്കെതിരേ എന്തെങ്കിലും പറയാൻ അദ്ദേഹം തായാറാകുന്നില്ല. ബിജെപിയില്‍ കെ. സുരേന്ദ്രന്റെ അപ്രമാദിത്വത്തിനെതിരേ ശക്തമായ നിലപാട് എടുത്തിരിക്കുന്ന നേതാവു കൂടിയാണു ശോഭ. ഏറെനാൾ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനുശേഷമാണു വീണ്ടും സജീവമായത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മല്സരിക്കാനില്ലെന്നാണു ശോഭയുടെ നിലപാട്. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയുള്ള ഇവരുടെ പ്രസ്താവനകളിലും പരിപാടികളിലും ഔദ്യോഗിക വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു 48 മണിക്കൂര്‍ ശോഭ ഉപവസിച്ചതും നേതൃത്വത്തെ അറിയിക്കാതെയായിരുന്നെന്നു പറയുന്നു.