കൊച്ചി: കുതിരാനിലെ ദേശീയപാതയുടെ നിര്‍മാണം നിലച്ചെന്ന് ദേശീയപാത അഥോറിറ്റിയും ചീഫ് വിപ്പ് കെ. രാജന് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിർമാണം നടക്കുന്നുണ്ടെന്നും മാര്‍ച്ച് 31ന് ഒരു ടണല്‍ തുറന്നു കൊടുക്കുമെന്നും കരാര്‍ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡിന്റെ അഭിഭാഷകന് ആവര്‍ത്തിച്ചു വ്യക്തമാക്കി. നിര്‍മാണ പുരോഗതി വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മാര്‍ച്ച് 16നു വീണ്ടും പരിഗണിക്കാനായി മാറ്റി.
കുതിരാനിലെ ഗതാഗതക്കുരുക്കു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നല്കിയ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
കേരളമൊഴികെ മറ്റിടങ്ങളിലെല്ലാം പണികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നുണ്ട്. ഇവിടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും കാരണം പണികള്‍ വൈകുകയാണെന്നും ദേശീയപാത അഥോറിറ്റി വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് വരികയും പോവുകയും ചെയ്യുമെന്നും അതു നോക്കാതെ നിർമാണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും ചീഫ് വിപ്പ് കെ. രാജന്റെ അഭിഭാഷകന് മറുപടി നല്കി. പദ്ധതി നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹമെന്ന് ഈ ഘട്ടത്തില്‍ ഇടപെട്ട് കോടതിയും വാക്കാല്‍ പറഞ്ഞു.
കുതിരാനിലെ ഗതാഗതക്കുരുക്കു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നല്കിയ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
കേരളമൊഴികെ മറ്റിടങ്ങളിലെല്ലാം പണികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നുണ്ട്. ഇവിടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും കാരണം പണികള്‍ വൈകുകയാണെന്നും ദേശീയപാത അഥോറിറ്റി വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് വരികയും പോവുകയും ചെയ്യുമെന്നും അതു നോക്കാതെ നിർമാണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും ചീഫ് വിപ്പ് കെ. രാജന്റെ അഭിഭാഷകന് മറുപടി നല്കി. പദ്ധതി നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹമെന്ന് ഈ ഘട്ടത്തില്‍ ഇടപെട്ട് കോടതിയും വാക്കാല്‍ പറഞ്ഞു.