കളമശേരി: ഗവേഷണ രംഗത്തെ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൈരളി ഗവേഷണ പുരസ്കാരത്തിനു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ ഗവേഷകര്‍ അർഹരായി. ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള കൈരളി ഗവേഷണ പുരസ്കാരവും ഗവേഷകരായ അധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസ്കാരവുമാണ് കുസാറ്റിനു ലഭിച്ചത്.
25,000 രൂപയും പ്രശസ്തിപത്രവും രണ്ടു വര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാന്റായി നാലു ലക്ഷം രൂപയും ട്രാവല്‍ ഗ്രാന്റായി 75,000 രൂപയുമടങ്ങുന്ന ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള കൈരളി ഗവേഷണ പുരസ്കാരത്തിനു കുസാറ്റില്‍ നിന്നുള്ള മൂന്നു ഗവേഷകര്‍ അര്‍ഹരായി. പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോമെറ്റീരിയല്‍സ് ആൻഡ് ഡിവൈസസ് എന്നീ വകുപ്പകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ ഡോ. ജബീന്‍ ഫാത്തിമ എം.ജെ. (കെമിക്കല്‍ സയന്‍സ്), ഡോ. എസ്. ശ്രീലക്ഷ്മി (ബയോളജിക്കല്‍ സയന്‍സ്), ഡോ. അന്‍ഷിദ മയീന്‍ (ഫിസിക്കല്‍ സയന്‍സ്) എന്നിവരാണ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയത്.
ഗവേഷകരായ അധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസകാരത്തിന് കുസാറ്റിലെ കംപ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. മധു എസ്. നായര്‍ (ഫിസിക്കല്‍ സയന്‍സ്), സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസി. പ്രഫസർ ഡോ. ദേവി സൗമ്യജ (സോഷ്യല്‍ സയന്‍സ്) എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൂടാതെ രണ്ടു വര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാൻഡായി 24 ലക്ഷം രൂപ വരെ ലഭിക്കും.
ഇത്തവണത്തെ കൈരളി ഗവേഷണ പുരസ്കാരങ്ങളില് സിംഹഭാഗവും കരസ്ഥമാക്കിയത് കുസാറ്റാണെന്നത് സുവർണജൂബിലി വര്‍ഷത്തില്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് പറഞ്ഞു.
25,000 രൂപയും പ്രശസ്തിപത്രവും രണ്ടു വര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാന്റായി നാലു ലക്ഷം രൂപയും ട്രാവല്‍ ഗ്രാന്റായി 75,000 രൂപയുമടങ്ങുന്ന ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള കൈരളി ഗവേഷണ പുരസ്കാരത്തിനു കുസാറ്റില്‍ നിന്നുള്ള മൂന്നു ഗവേഷകര്‍ അര്‍ഹരായി. പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോമെറ്റീരിയല്‍സ് ആൻഡ് ഡിവൈസസ് എന്നീ വകുപ്പകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ ഡോ. ജബീന്‍ ഫാത്തിമ എം.ജെ. (കെമിക്കല്‍ സയന്‍സ്), ഡോ. എസ്. ശ്രീലക്ഷ്മി (ബയോളജിക്കല്‍ സയന്‍സ്), ഡോ. അന്‍ഷിദ മയീന്‍ (ഫിസിക്കല്‍ സയന്‍സ്) എന്നിവരാണ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയത്.
ഗവേഷകരായ അധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസകാരത്തിന് കുസാറ്റിലെ കംപ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. മധു എസ്. നായര്‍ (ഫിസിക്കല്‍ സയന്‍സ്), സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസി. പ്രഫസർ ഡോ. ദേവി സൗമ്യജ (സോഷ്യല്‍ സയന്‍സ്) എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൂടാതെ രണ്ടു വര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാൻഡായി 24 ലക്ഷം രൂപ വരെ ലഭിക്കും.
ഇത്തവണത്തെ കൈരളി ഗവേഷണ പുരസ്കാരങ്ങളില് സിംഹഭാഗവും കരസ്ഥമാക്കിയത് കുസാറ്റാണെന്നത് സുവർണജൂബിലി വര്‍ഷത്തില്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് പറഞ്ഞു.