തിരുവനന്തപുരം: സർക്കാർ ചെയ്ത തെറ്റായ കാര്യമല്ല റദ്ദാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസി യുമായി ഇഎംസിസി ഇന്റർനാഷണൽ ഒപ്പുവച്ച കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപറേറ്റുകൾ ഉൾപ്പെടെയുള്ള ഒരുവിധ കോർപറേറ്റുകളെയും അനുവദിക്കില്ല എന്നതാണു സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയം. ആ നിലയ്ക്ക് കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നൽകുന്ന ഒന്നല്ല.
തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തിൽ ഉന്നയിക്കുന്പോൾ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ടു മാത്രമാണ് കരാർ റദ്ദാക്കാൻ നിർദേശം നൽകിയത്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പുവച്ച കരാർ ഫിഷറീസ് നയത്തിനു യോജിച്ചതല്ല. അതുകൊണ്ടാണ് അതു റദ്ദാക്കിയത്. ഫിഷറീസ് വകുപ്പിന് കണ്‍സെപ്റ്റ് നോട്ട് സമർപ്പിച്ചപ്പോൾ തന്നെ വിദേശ കന്പനി ഉൾപ്പെട്ടതായതിനാൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അയച്ചു കൊടുക്കുകയാണു ചെയ്തത്. ഇങ്ങനെ ഒരു എൻജിനിയറിംഗ് കണ്‍സൾട്ടൻസി സ്ഥാപനം ഉണ്ടെന്നും വാടക ഓഫീസ് ഉണ്ടെന്നും ഷിബു വർഗീസ് അതിന്റെ പ്രസിഡന്റ് ആണെന്നുമുള്ള മറുപടി ലഭിച്ചിരുന്നു. കന്പനിയുടെ വിശ്വാസ്യത തെളിയിക്കാൻ കോണ്‍സുലാർ ജനറലിനെ സമീപിക്കാനാണ് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തിൽ ഉന്നയിക്കുന്പോൾ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ടു മാത്രമാണ് കരാർ റദ്ദാക്കാൻ നിർദേശം നൽകിയത്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പുവച്ച കരാർ ഫിഷറീസ് നയത്തിനു യോജിച്ചതല്ല. അതുകൊണ്ടാണ് അതു റദ്ദാക്കിയത്. ഫിഷറീസ് വകുപ്പിന് കണ്‍സെപ്റ്റ് നോട്ട് സമർപ്പിച്ചപ്പോൾ തന്നെ വിദേശ കന്പനി ഉൾപ്പെട്ടതായതിനാൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അയച്ചു കൊടുക്കുകയാണു ചെയ്തത്. ഇങ്ങനെ ഒരു എൻജിനിയറിംഗ് കണ്‍സൾട്ടൻസി സ്ഥാപനം ഉണ്ടെന്നും വാടക ഓഫീസ് ഉണ്ടെന്നും ഷിബു വർഗീസ് അതിന്റെ പ്രസിഡന്റ് ആണെന്നുമുള്ള മറുപടി ലഭിച്ചിരുന്നു. കന്പനിയുടെ വിശ്വാസ്യത തെളിയിക്കാൻ കോണ്‍സുലാർ ജനറലിനെ സമീപിക്കാനാണ് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.