തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരളത്തേക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരേ ഒരേ വികാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കേരളത്തിലെത്തി സർക്കാരിനെതിരേ നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
നാടിന്റെ സന്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുൽഗാന്ധിയും ആദിത്യനാഥും സംസാരിക്കുന്പോൾ സ്വാഭാവികമായി ഒരേ സ്വരം ഉയരും. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ കർഷകർക്കു വേണ്ടി ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താൽപര്യത്തിൽ നന്ദിയുണ്ട്.
രാജ്യത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന കർഷക സമരത്തെ പാടേ അവഗണിച്ചു കേരളത്തിൽ വന്നു കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയാറായ രാഹുൽ ഗാന്ധിയുടെ വിശാലമനസ്കത പ്രശംസനീയമാണ്.- മുഖ്യമന്ത്രി പരിഹസിച്ചു.
കേരളം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളം പോലെ സാക്ഷരരും സാംസ്കാരിക സന്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്നു പറയുന്നവർ ഈ നാടിനേപ്പറ്റി മനസിലാക്കിയിട്ടില്ല. അതിഥി തൊഴിലാളികളിൽ 15 ശതമാനം പേർ ഉത്തർപ്രദേശിൽ നിന്നാണ്. അവർക്ക് ഇൻഷ്വറൻസ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭിക്കുന്നുണ്ട്. അവരോട് ചോദിച്ചാൽ കേരളത്തെപ്പറ്റി മനസിലാക്കാൻ കഴിയുമെന്നും മഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സന്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുൽഗാന്ധിയും ആദിത്യനാഥും സംസാരിക്കുന്പോൾ സ്വാഭാവികമായി ഒരേ സ്വരം ഉയരും. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ കർഷകർക്കു വേണ്ടി ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താൽപര്യത്തിൽ നന്ദിയുണ്ട്.
രാജ്യത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന കർഷക സമരത്തെ പാടേ അവഗണിച്ചു കേരളത്തിൽ വന്നു കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയാറായ രാഹുൽ ഗാന്ധിയുടെ വിശാലമനസ്കത പ്രശംസനീയമാണ്.- മുഖ്യമന്ത്രി പരിഹസിച്ചു.
കേരളം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളം പോലെ സാക്ഷരരും സാംസ്കാരിക സന്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്നു പറയുന്നവർ ഈ നാടിനേപ്പറ്റി മനസിലാക്കിയിട്ടില്ല. അതിഥി തൊഴിലാളികളിൽ 15 ശതമാനം പേർ ഉത്തർപ്രദേശിൽ നിന്നാണ്. അവർക്ക് ഇൻഷ്വറൻസ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭിക്കുന്നുണ്ട്. അവരോട് ചോദിച്ചാൽ കേരളത്തെപ്പറ്റി മനസിലാക്കാൻ കഴിയുമെന്നും മഖ്യമന്ത്രി പറഞ്ഞു.