തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗണ്‍സിലിൽ പരിശീലകരുടെ ഒഴിവിലേക്കുള്ള സ്ഥിരം നിയമനത്തിനു കൗണ്‍സിലിലെ തന്നെ ചിലർ ഇടനിലക്കാരായി നിൽക്കുന്നുവെന്ന് ആക്ഷേപം. നിലവിൽ സ്പോർട്സ് കൗണ്‍സിലിൽ 143 സ്ഥിരം പരിശീലകരുടെ പോസ്റ്റുകളാണുള്ളത്. ഇതിൽ 43 പോസ്റ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഈ സ്ഥാനങ്ങളിൽ കരാറുകാരെയോ താത്കാലികക്കാരെയോ കോച്ചുമാരായി നിയമിച്ചുകൊണ്ടാണ് പ്രവർത്തനം നടത്തുന്നത്. കൗണ്‍സിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ പരിശീലകരുടെ ഒഴിവുകൾ ഇല്ലാത്ത കായിക ഇനങ്ങളും ഉൾപ്പെടുത്തിയതായി അറിയുന്നു. ഇത്തരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചിലരെ അനധികൃതമായി കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന.
ഈ സ്ഥാനങ്ങളിൽ കരാറുകാരെയോ താത്കാലികക്കാരെയോ കോച്ചുമാരായി നിയമിച്ചുകൊണ്ടാണ് പ്രവർത്തനം നടത്തുന്നത്. കൗണ്‍സിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ പരിശീലകരുടെ ഒഴിവുകൾ ഇല്ലാത്ത കായിക ഇനങ്ങളും ഉൾപ്പെടുത്തിയതായി അറിയുന്നു. ഇത്തരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചിലരെ അനധികൃതമായി കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന.