തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കന്പനിയായ ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രവും സർക്കാർ റദ്ദാക്കി. വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിയുമായി കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് ഒപ്പിട്ട ധാരണാപത്രമാണു റദ്ദാക്കിയത്. എന്നാൽ ഇഎംസിസിക്ക് ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ആലപ്പുഴ പള്ളിപ്പുറത്തു നാല് ഏക്കർ ഭൂമി നൽകിയ സർക്കാർ തീരുമാനം റദ്ദാക്കിയില്ല.
അതിനിടെ, ആഴക്കടൽ മത്സ്യബന്ധന വിവാദം സംസ്ഥാനത്തു കത്തിപ്പടർന്നു നിൽക്കേ ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയായില്ല. ഇതേക്കുറിച്ചു മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും മിണ്ടിയില്ല. സിപിഐയുടെ മന്ത്രിമാരടക്കം ആരും ഇതേക്കുറിച്ചു ചോദിച്ചതുമില്ല. വിവാദമായ സാഹചര്യത്തിൽ കരാർ റദ്ദാക്കാൻ ഉച്ചയോടെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർദേശം നൽകിയത്.
നേരത്തെ കേരളാ സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയുമായുള്ള കരാർ ഒപ്പിട്ടതു റദ്ദാക്കിയതിനു പിന്നാലെയാണ് തീരുമാനം.
അതിനിടെ, ആഴക്കടൽ മത്സ്യബന്ധന വിവാദം സംസ്ഥാനത്തു കത്തിപ്പടർന്നു നിൽക്കേ ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ചയായില്ല. ഇതേക്കുറിച്ചു മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും മിണ്ടിയില്ല. സിപിഐയുടെ മന്ത്രിമാരടക്കം ആരും ഇതേക്കുറിച്ചു ചോദിച്ചതുമില്ല. വിവാദമായ സാഹചര്യത്തിൽ കരാർ റദ്ദാക്കാൻ ഉച്ചയോടെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർദേശം നൽകിയത്.
നേരത്തെ കേരളാ സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയുമായുള്ള കരാർ ഒപ്പിട്ടതു റദ്ദാക്കിയതിനു പിന്നാലെയാണ് തീരുമാനം.