തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി കഴിഞ്ഞ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറിയും എഡിജിപിയും നടത്തിയ ചർച്ചയുടെ തുടർ നടപടികൾ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
ചർച്ചയിൽ ഇവർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം. ഇതു സംബന്ധിച്ചു മന്ത്രിസഭ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർഥികൾ.
എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ തയാറായില്ല. അതിനു പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല.
ചർച്ചയിൽ ഇവർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം. ഇതു സംബന്ധിച്ചു മന്ത്രിസഭ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർഥികൾ.
എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ തയാറായില്ല. അതിനു പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല.