തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശന്പളം സംസ്ഥാന ജീവനക്കാരുടേതിനു തുല്യമായി പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ശന്പളവും അലവൻസുകളും അടുത്ത ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്യും.
സർക്കാർ ജീവനക്കാർക്കായി നിർദേശിച്ച അതേ ശന്പള സ്കെയിലും സ്കെയിൽ നിർണയ ഫോർമുലയും സർവകലാശാലാ ജീവനക്കാർക്കും ബാധകമാക്കണമെന്നു കഴിഞ്ഞ ദിവസം ശന്പള പരിഷ്കരണ കമ്മീഷൻ സർക്കാരിനു ശിപാർശ നൽകിയിരുന്നു. ഇതനുസരിച്ചു കുറഞ്ഞ അടിസ്ഥാന ശന്പളം 16,500 രൂപയിൽ നിന്നു 23,000 ആകും. അലവൻസുകളും സർക്കാർ ജീവനക്കാർക്കു ശിപാർശ ചെയ്തതു പോലെയാണ്.
ശന്പളം വർധിപ്പിക്കാൻ മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ചില തസ്തികകൾ വെട്ടിക്കുറയ്ക്കണമെന്നത് ഉൾപ്പെടെ, ശന്പള പരിഷ്കരണ കമ്മീഷന്റെ ശിപാർശയിലെ മറ്റു നിർദേശങ്ങൾ നിലവിലുള്ള സെക്രട്ടറി തല സമിതി പരിശോധിച്ചു തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഹൈക്കോടതി ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കാനും തീരുമാനിച്ചു. ട്രാവൻകൂർ ടൈറ്റാനിയത്തിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർ, കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാർ, തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ജീവനക്കാർ, കേരള സ്റ്റേറ്റ് കയർ കോർപറേഷനിലെ ജീവനക്കാർ, സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ജീവനക്കാർ, മലബാർ സിമന്റ്സിലെ മാനേജീരിയൽ തസ്തികയിലുള്ള ജീവനക്കാർ എന്നിവരുടെ ശന്പളവും പരിഷ്കരിച്ചു.
സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്സിലിലെയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെയും സിഎസ്ഐആർ നിരക്കിൽ ശന്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശന്പള പരിഷ്കരണം അനുവദിക്കാൻ തത്വത്തിൽ തീരുമാനമായി. കെഎസ്ഡിപിയിലെ വർക്ക്മെൻ കാറ്റഗറി ജീവനക്കാരുടെ ദീർഘകാല കരാർ നടപ്പാക്കാൻ അനുമതി നൽകി. ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2014 മുതൽ അഞ്ചു വർഷത്തേക്ക് നടപ്പാക്കാനും തീരുമാനിച്ചു.
സർക്കാർ ജീവനക്കാർക്കായി നിർദേശിച്ച അതേ ശന്പള സ്കെയിലും സ്കെയിൽ നിർണയ ഫോർമുലയും സർവകലാശാലാ ജീവനക്കാർക്കും ബാധകമാക്കണമെന്നു കഴിഞ്ഞ ദിവസം ശന്പള പരിഷ്കരണ കമ്മീഷൻ സർക്കാരിനു ശിപാർശ നൽകിയിരുന്നു. ഇതനുസരിച്ചു കുറഞ്ഞ അടിസ്ഥാന ശന്പളം 16,500 രൂപയിൽ നിന്നു 23,000 ആകും. അലവൻസുകളും സർക്കാർ ജീവനക്കാർക്കു ശിപാർശ ചെയ്തതു പോലെയാണ്.
ശന്പളം വർധിപ്പിക്കാൻ മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ചില തസ്തികകൾ വെട്ടിക്കുറയ്ക്കണമെന്നത് ഉൾപ്പെടെ, ശന്പള പരിഷ്കരണ കമ്മീഷന്റെ ശിപാർശയിലെ മറ്റു നിർദേശങ്ങൾ നിലവിലുള്ള സെക്രട്ടറി തല സമിതി പരിശോധിച്ചു തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ഹൈക്കോടതി ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കാനും തീരുമാനിച്ചു. ട്രാവൻകൂർ ടൈറ്റാനിയത്തിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർ, കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാർ, തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ജീവനക്കാർ, കേരള സ്റ്റേറ്റ് കയർ കോർപറേഷനിലെ ജീവനക്കാർ, സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ജീവനക്കാർ, മലബാർ സിമന്റ്സിലെ മാനേജീരിയൽ തസ്തികയിലുള്ള ജീവനക്കാർ എന്നിവരുടെ ശന്പളവും പരിഷ്കരിച്ചു.
സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്സിലിലെയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെയും സിഎസ്ഐആർ നിരക്കിൽ ശന്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശന്പള പരിഷ്കരണം അനുവദിക്കാൻ തത്വത്തിൽ തീരുമാനമായി. കെഎസ്ഡിപിയിലെ വർക്ക്മെൻ കാറ്റഗറി ജീവനക്കാരുടെ ദീർഘകാല കരാർ നടപ്പാക്കാൻ അനുമതി നൽകി. ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2014 മുതൽ അഞ്ചു വർഷത്തേക്ക് നടപ്പാക്കാനും തീരുമാനിച്ചു.