കൊല്ലം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മത്സ്യമന്ത്രാലയത്തിന് രൂപം നൽകുമെന്ന് രാഹുൽഗാന്ധി എംപി. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്നും ഇതിന് യുഡിഎഫ് നേതാക്കൾക്കു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
തങ്കശേരി ബസ് ടെർമിനലിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം മത്സ്യത്തൊഴിലാളികളോട് സംവദിക്കവേയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ ആശങ്കകളും പ്രതിസന്ധികളും അദ്ദേഹം കേട്ടറിഞ്ഞു.ആഴക്കടൽ മത്സ്യബന്ധന കരാറും അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനയും മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ബോധ്യം തൊഴിലാളികൾക്കൊപ്പം എംപിയും പങ്കുവച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളർ വാങ്ങാൻ കരാറിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ അതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ നശിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി വിമർശിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ തുടങ്ങിയവരും സംവാദ പരിപാടിയിൽ പങ്കെടുത്തു.
തങ്കശേരി ബസ് ടെർമിനലിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം മത്സ്യത്തൊഴിലാളികളോട് സംവദിക്കവേയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ ആശങ്കകളും പ്രതിസന്ധികളും അദ്ദേഹം കേട്ടറിഞ്ഞു.ആഴക്കടൽ മത്സ്യബന്ധന കരാറും അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനയും മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ബോധ്യം തൊഴിലാളികൾക്കൊപ്പം എംപിയും പങ്കുവച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളർ വാങ്ങാൻ കരാറിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ അതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ നശിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി വിമർശിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ തുടങ്ങിയവരും സംവാദ പരിപാടിയിൽ പങ്കെടുത്തു.