കൊച്ചി: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ട്രോളറുകളും മദര്‍ ഷിപ്പുകളും നിര്‍മിക്കാനുള്ള കരാറില്‍നിന്നു സര്‍ക്കാര്‍ പിന്മാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കണമെന്ന് കെആര്‍എല്‍സിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം വേണം. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഗൗരവമായി പരിഗണിക്കുകയും ചെയ്യണമെന്നും കെആര്‍എല്‍സിസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, കെആര്‍എല്‍സിബിസി അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ഷാജ്കുമാര്‍ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം വേണം. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അത് ഗൗരവമായി പരിഗണിക്കുകയും ചെയ്യണമെന്നും കെആര്‍എല്‍സിസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, കെആര്‍എല്‍സിബിസി അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ഷാജ്കുമാര്‍ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.