എരുമേലി: ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതീക്ഷ വർധിപ്പിക്കുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണു കിൻഫ്രയെ ചുമതലപ്പെടുത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചത്. സ്ഥലം ഏറ്റെടുക്കലിനു കോടതിയുടെ അനുമതികൂടി വേണ്ടിവരും. രണ്ട് വർഷമായി തുടരുന്ന ഉടമസ്ഥാവകാശ കേസിൽ തീർപ്പായിട്ടില്ലാത്തതിനാലാണു കോടതിയുടെ അനുമതി തേടേണ്ടി വരുന്നത്. പാലാ സബ് കോടതിയിൽ സർക്കാർ നൽകിയ സിവിൽ അന്യായത്തിലുള്ള കേസ് അടുത്തമാസം 15നു കോടതി പരിഗണിക്കുന്നുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
എസ്റ്റേറ്റ് ഭൂമിയിൽ ദേവസ്വം ബോർഡും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. ഇതുൾപ്പെടെ മറ്റ് അവകാശവാദങ്ങളുമൊക്കെയായി വ്യക്തികളും സംഘടനകളുമായി 30 പേരാണു കേസിൽ കക്ഷി ചേരാൻ ശ്രമിച്ചിരിക്കുന്നത്. കേസിൽ വിചാരണയുടെ പ്രാഥമികഘട്ടത്തിലേക്കു കടന്നിട്ടേയുള്ളൂ. ഈ സാഹചര്യത്തിൽ കോടതിക്ക് സമ്മതമാകുന്ന ഉപാധികളോടെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. എസ്റ്റേറ്റ് ഏറ്റെടുക്കലിന് നോഡൽ ഏജൻസിയായി കിൻഫ്രയ്ക്ക് ഉടനെ തന്നെ ചുമതല കൈമാറാനാണു മന്ത്രിസഭാ തീരുമാനം. ചുമതല ഏറ്റെടുത്ത് കിൻഫ്ര നടപടികൾ ആരംഭിക്കുന്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമെന്നതിനാൽ എത്രത്തോളം നടപടികൾ സ്വീകരിക്കാനാകുമെന്ന് ഉറപ്പില്ല.
വിമാനത്താവളത്തിന് അനുയോജ്യമായ ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണ്. വിമാനത്താവള നിർമാണ പദ്ധതിയോട് വിയോജിപ്പ് ഇല്ലെന്നാണ് ബിലീവേഴ്സ് ചർച്ചിനുവേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് കോടതിയിൽ അറിയിച്ചത്. കേസിൽ മുപ്പതോളം പേർ കക്ഷി ചേരാനുള്ള നീക്കത്തിനോട് സർക്കാർ അനുകൂലിച്ചിട്ടുമില്ല.
നഷ്ടപരിഹാര തുക കോടതിയിൽ നൽകി എസ്റ്റേറ്റ് ഏറ്റെടുക്കാൻ മൂന്ന് വർഷം മുന്പ് സർക്കാർ ഉത്തരവിറക്കിയതാണ്. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് മധ്യതിരുവിതാംകൂറിന്റെ വികസന പ്രതീക്ഷയായ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കലിന് കിൻഫ്രയെ ചുമതലപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ തുടർനടപടികളിലേക്ക് ഇപ്പോൾ കടന്നിരിക്കുന്നത്. വ്യവഹാര തർക്കവും നിയമസഭാ തെരഞ്ഞെടുപ്പും സർക്കാർ നടപടികൾക്ക് വേഗത കുറയ്ക്കുമെന്നാണു പരക്കെയുള്ള ആശങ്ക.
എസ്റ്റേറ്റ് ഭൂമിയിൽ ദേവസ്വം ബോർഡും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. ഇതുൾപ്പെടെ മറ്റ് അവകാശവാദങ്ങളുമൊക്കെയായി വ്യക്തികളും സംഘടനകളുമായി 30 പേരാണു കേസിൽ കക്ഷി ചേരാൻ ശ്രമിച്ചിരിക്കുന്നത്. കേസിൽ വിചാരണയുടെ പ്രാഥമികഘട്ടത്തിലേക്കു കടന്നിട്ടേയുള്ളൂ. ഈ സാഹചര്യത്തിൽ കോടതിക്ക് സമ്മതമാകുന്ന ഉപാധികളോടെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. എസ്റ്റേറ്റ് ഏറ്റെടുക്കലിന് നോഡൽ ഏജൻസിയായി കിൻഫ്രയ്ക്ക് ഉടനെ തന്നെ ചുമതല കൈമാറാനാണു മന്ത്രിസഭാ തീരുമാനം. ചുമതല ഏറ്റെടുത്ത് കിൻഫ്ര നടപടികൾ ആരംഭിക്കുന്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമെന്നതിനാൽ എത്രത്തോളം നടപടികൾ സ്വീകരിക്കാനാകുമെന്ന് ഉറപ്പില്ല.
വിമാനത്താവളത്തിന് അനുയോജ്യമായ ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണ്. വിമാനത്താവള നിർമാണ പദ്ധതിയോട് വിയോജിപ്പ് ഇല്ലെന്നാണ് ബിലീവേഴ്സ് ചർച്ചിനുവേണ്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് കോടതിയിൽ അറിയിച്ചത്. കേസിൽ മുപ്പതോളം പേർ കക്ഷി ചേരാനുള്ള നീക്കത്തിനോട് സർക്കാർ അനുകൂലിച്ചിട്ടുമില്ല.
നഷ്ടപരിഹാര തുക കോടതിയിൽ നൽകി എസ്റ്റേറ്റ് ഏറ്റെടുക്കാൻ മൂന്ന് വർഷം മുന്പ് സർക്കാർ ഉത്തരവിറക്കിയതാണ്. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് മധ്യതിരുവിതാംകൂറിന്റെ വികസന പ്രതീക്ഷയായ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കലിന് കിൻഫ്രയെ ചുമതലപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ തുടർനടപടികളിലേക്ക് ഇപ്പോൾ കടന്നിരിക്കുന്നത്. വ്യവഹാര തർക്കവും നിയമസഭാ തെരഞ്ഞെടുപ്പും സർക്കാർ നടപടികൾക്ക് വേഗത കുറയ്ക്കുമെന്നാണു പരക്കെയുള്ള ആശങ്ക.