കോട്ടയം: സർവീസിൽനിന്നു വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെ നഗരമധ്യത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലാട് നെടുന്പുറത്തു ശശികുമാർ (പന്തൽ ശശി 58)ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ കോട്ടയം തിരുനക്കര മൈതാനത്തെ സ്റ്റേജിലായിരുന്നു സംഭവം. 2012 മുതൽ പോലീസ് സേനയിൽ സർവീസ് ബ്രേക്ക് നേരിട്ട ഇദ്ദേഹം 2016 ലാണ് സർവീസിൽനിന്നു സ്വയം വിരമിച്ചത്. ഇതിനുശേഷം സ്വയം വിരമിക്കലിന്റെ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും തന്നെ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവിധ വകുപ്പ് മേധാവികൾക്കും പരാതി നൽകിയിരുന്നു. പരാതികളിൽ ഒന്നിലും കൃത്യമായ നടപടിയുണ്ടായിരുന്നില്ല. ഇദ്ദേഹം കഴിഞ്ഞദിവസം നടന്ന മന്ത്രിമാരുടെ വകുപ്പ് തല അദാലത്തിലും പരാതി നൽകി. അദാലത്തിലും അനുകൂലമായ നടപടിയുണ്ടായില്ല.
ഇന്നലെ രാവിലെ ഇദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയശേഷം തിരുവാർപ്പിനു പോയി. കേസിന്റെ ആവശ്യത്തിനായാണ് തിരുവാർപ്പിൽ പോയത്. ഇവിടെ പോയ കാര്യം നടന്നിരുന്നില്ലെന്ന് അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. നിരാശനായി തിരുനക്കര മൈതാനത്തെ സ്റ്റേജിൽ എത്തി സ്വയം തീകൊളുത്തുകയായിരുന്നു.
തിരുനക്കര മൈതാനിയിൽ കാർ പാർക്കിംഗിന്റെ ചുമതലയുള്ള നഗരസഭാ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്. ഇദ്ദേഹവും സഹായിയും ചേർന്ന് സ്റ്റേജിനു സമീപത്തുള്ള വാട്ടർടാങ്കിൽനിന്നു വെള്ളമെടുത്ത് ശശികുമാറിന്റെ ദേഹത്ത് ആളിപ്പടർന്ന തീ കെടുത്താൻ ശ്രമിച്ചു. തുടർന്നു അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരമറിയിച്ചു. ഫയർ ഫോഴ്സെത്തിയാണ് ശശികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സർവീസിൽ ഇരിക്കെത്തന്നെ പന്തൽ ഇടുന്ന കരാർ ജോലികൾ ഇദ്ദേഹം ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് അടക്കമുള്ള ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ കോട്ടയം തിരുനക്കര മൈതാനത്തെ സ്റ്റേജിലായിരുന്നു സംഭവം. 2012 മുതൽ പോലീസ് സേനയിൽ സർവീസ് ബ്രേക്ക് നേരിട്ട ഇദ്ദേഹം 2016 ലാണ് സർവീസിൽനിന്നു സ്വയം വിരമിച്ചത്. ഇതിനുശേഷം സ്വയം വിരമിക്കലിന്റെ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും തന്നെ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവിധ വകുപ്പ് മേധാവികൾക്കും പരാതി നൽകിയിരുന്നു. പരാതികളിൽ ഒന്നിലും കൃത്യമായ നടപടിയുണ്ടായിരുന്നില്ല. ഇദ്ദേഹം കഴിഞ്ഞദിവസം നടന്ന മന്ത്രിമാരുടെ വകുപ്പ് തല അദാലത്തിലും പരാതി നൽകി. അദാലത്തിലും അനുകൂലമായ നടപടിയുണ്ടായില്ല.
ഇന്നലെ രാവിലെ ഇദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയശേഷം തിരുവാർപ്പിനു പോയി. കേസിന്റെ ആവശ്യത്തിനായാണ് തിരുവാർപ്പിൽ പോയത്. ഇവിടെ പോയ കാര്യം നടന്നിരുന്നില്ലെന്ന് അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. നിരാശനായി തിരുനക്കര മൈതാനത്തെ സ്റ്റേജിൽ എത്തി സ്വയം തീകൊളുത്തുകയായിരുന്നു.
തിരുനക്കര മൈതാനിയിൽ കാർ പാർക്കിംഗിന്റെ ചുമതലയുള്ള നഗരസഭാ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്. ഇദ്ദേഹവും സഹായിയും ചേർന്ന് സ്റ്റേജിനു സമീപത്തുള്ള വാട്ടർടാങ്കിൽനിന്നു വെള്ളമെടുത്ത് ശശികുമാറിന്റെ ദേഹത്ത് ആളിപ്പടർന്ന തീ കെടുത്താൻ ശ്രമിച്ചു. തുടർന്നു അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരമറിയിച്ചു. ഫയർ ഫോഴ്സെത്തിയാണ് ശശികുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സർവീസിൽ ഇരിക്കെത്തന്നെ പന്തൽ ഇടുന്ന കരാർ ജോലികൾ ഇദ്ദേഹം ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് അടക്കമുള്ള ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല.