കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. പ്രതിയെ മാര്‍ച്ച് എട്ടിനു കൊച്ചിയിലെത്തിക്കാനുള്ള പ്രൊഡക്ഷന്‍ വാറൻഡ് എറണാകുളം എസിജെഎം കോടതി പുറപ്പെടുവിച്ചു. കൊച്ചിയിലെ വെടിവയ്പ് കേസിനു പുറമേ കാസര്‍ഗോഡ് ജില്ലയിൽ രണ്ടു കേസുകൾ കൂടി ഇയാള്‍ക്കെതിരേ കേരളത്തിലുണ്ട്. കാസർഗോട്ടെ കേസുകളും വെടിവയ്പ്പുമായി ബന്ധപ്പെട്ടുള്ളതാണ്.
പ്രൊഡക്ഷന്‍ വാറൻഡ് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും ക്രൈംബ്രാഞ്ച് അയച്ചു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നമുറയ്ക്കു ചോദ്യം ചെയ്യാനായി ചോദ്യാവലി തയാറാക്കിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. നൂറിലധികം ചോദ്യങ്ങളുണ്ട്. ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക. പരാതിക്കാരിയെ ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രൊഡക്ഷന്‍ വാറൻഡ് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും ക്രൈംബ്രാഞ്ച് അയച്ചു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നമുറയ്ക്കു ചോദ്യം ചെയ്യാനായി ചോദ്യാവലി തയാറാക്കിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി. നൂറിലധികം ചോദ്യങ്ങളുണ്ട്. ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക. പരാതിക്കാരിയെ ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.