കോലഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലപാട് പിന്നീട് അറിയിക്കുമെന്ന് യാക്കോബായ സഭ. ഇന്നലെ ഉച്ചയ്ക്ക് കൂടിയ സഭാ സിനഡ് യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മുന്നണിയോടും അകൽച്ചയില്ലെന്നും സഭയിൽ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുമുള്ളവർ ഉണ്ടെന്നും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സഭ വളരെ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭ നിലവിൽ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ലെന്നും നാളെയുടെ ഭാവിയിൽ അതു വേണ്ടിവന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭയ്ക്കു സ്വാധീനമുള്ള മണ്ഡലങ്ങൾ പലതുണ്ട്. എറണാകുളം ജില്ലയിൽ പല മണ്ഡലങ്ങളിലും സഭ നിർണായക സ്വാധീനം പുലർത്തുന്നുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ സമരം സംസ്ഥാന സർക്കാരിനോടുള്ള വിലപേശൽ അല്ല. മറിച്ച് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുപോയി. സർക്കാരിന് എതിരേയല്ല സമരം ചെയ്തത്. ശബരിമലയും പള്ളിത്തർക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഎഫിലെ ഒരു നേതാവാണെന്നും മെത്രാപ്പോലീത്ത ആരോപിച്ചു. സഭ സ്ഥാനാർഥികളെ നിർത്താൻ ഇപ്പോൾ ആലോചിച്ചിട്ടില്ല. സഭ വലിയ പ്രതിസന്ധി നേരിടുകയാണ്. 52 പള്ളികൾ നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുന്നു. കേന്ദ്രസർക്കാരിൽ വിശ്വാസക്കുറവില്ല. സംസ്ഥാന സർക്കാരാണ് നടപടിയെടുക്കേണ്ടത്. സംസ്ഥാനത്തിന് പരിഹരിക്കാനായില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും. കോടതിയിൽ വിശ്വാസം ഇല്ലാതായിട്ടില്ലെന്നും ഭരണകർത്താക്കൾ പരിഹാരം ഉണ്ടാക്കിത്തരാൻ സന്നദ്ധരാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിത്തേരി ബിൽ പാസാക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി.
സഭയ്ക്കു സ്വാധീനമുള്ള മണ്ഡലങ്ങൾ പലതുണ്ട്. എറണാകുളം ജില്ലയിൽ പല മണ്ഡലങ്ങളിലും സഭ നിർണായക സ്വാധീനം പുലർത്തുന്നുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ സമരം സംസ്ഥാന സർക്കാരിനോടുള്ള വിലപേശൽ അല്ല. മറിച്ച് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുപോയി. സർക്കാരിന് എതിരേയല്ല സമരം ചെയ്തത്. ശബരിമലയും പള്ളിത്തർക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഎഫിലെ ഒരു നേതാവാണെന്നും മെത്രാപ്പോലീത്ത ആരോപിച്ചു. സഭ സ്ഥാനാർഥികളെ നിർത്താൻ ഇപ്പോൾ ആലോചിച്ചിട്ടില്ല. സഭ വലിയ പ്രതിസന്ധി നേരിടുകയാണ്. 52 പള്ളികൾ നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുന്നു. കേന്ദ്രസർക്കാരിൽ വിശ്വാസക്കുറവില്ല. സംസ്ഥാന സർക്കാരാണ് നടപടിയെടുക്കേണ്ടത്. സംസ്ഥാനത്തിന് പരിഹരിക്കാനായില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും. കോടതിയിൽ വിശ്വാസം ഇല്ലാതായിട്ടില്ലെന്നും ഭരണകർത്താക്കൾ പരിഹാരം ഉണ്ടാക്കിത്തരാൻ സന്നദ്ധരാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിത്തേരി ബിൽ പാസാക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി.