തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനു യുഎസ് കന്പനി ഇഎംസിസിയുമായി സംസ്ഥാന ഷിപ്പിംഗ് ആന്ഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കി.
ഇഎംസിസിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെയാണു സർക്കാർ നടപടി.
കരാർ ഒപ്പിടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ സർക്കാർ ചുമതലപ്പെടുത്തി. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരേ വകുപ്പുതല നടപടിയുണ്ടാകും.
400 ട്രോളറുകളും അഞ്ചു മദർഷിപ്പുകളും നിർമിക്കാനായിരുന്നു ഇഎംസിസിയും കെഎസ്ഐഎൻസിയും തമ്മിലുള്ള ധാരണാപത്രം. ആരോപണം കോർപറേഷന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കുനേരേ തിരിഞ്ഞതിനെത്തുടർന്നാണു ധാരണാപത്രം അടിയന്തരമായി റദ്ദാക്കാൻ കെഎസ്ഐഎൻസിയോട് കഴിഞ്ഞ ദിവസം സർക്കാർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നു കോർപറേഷൻ എംഡി എൻ. പ്രശാന്ത് ധാരണാപത്രം റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി.
കരാർ ഒപ്പിടേണ്ട സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത്. ഇൻലാൻഡ് നാവിഗേഷൻ സെക്രട്ടറികൂടിയാണ് ടി.കെ.ജോസ്. വകുപ്പു സെക്രട്ടറിപോലും അറിയാതെയാണ് കരാർ ഒപ്പിട്ടതെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ധാരണാപത്രത്തെ സംബന്ധിച്ചു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തുടർച്ചയായി കള്ളം പറയുകയാണെന്ന് ഇഎംസിസി അധ്യക്ഷൻ ഷിജു എം. വർഗീസ് ആരോപിച്ചു. രേഖാമൂലമുള്ള കാര്യംപോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കന്പനി മുതൽമുടക്കാൻ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ. നടക്കില്ലെങ്കിൽ മുമ്പേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽ മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയതെന്നും ഷിജു വർഗീസ് ചോദിച്ചു.
ഇഎംസിസിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെയാണു സർക്കാർ നടപടി.
കരാർ ഒപ്പിടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ സർക്കാർ ചുമതലപ്പെടുത്തി. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരേ വകുപ്പുതല നടപടിയുണ്ടാകും.
400 ട്രോളറുകളും അഞ്ചു മദർഷിപ്പുകളും നിർമിക്കാനായിരുന്നു ഇഎംസിസിയും കെഎസ്ഐഎൻസിയും തമ്മിലുള്ള ധാരണാപത്രം. ആരോപണം കോർപറേഷന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കുനേരേ തിരിഞ്ഞതിനെത്തുടർന്നാണു ധാരണാപത്രം അടിയന്തരമായി റദ്ദാക്കാൻ കെഎസ്ഐഎൻസിയോട് കഴിഞ്ഞ ദിവസം സർക്കാർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നു കോർപറേഷൻ എംഡി എൻ. പ്രശാന്ത് ധാരണാപത്രം റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി.
കരാർ ഒപ്പിടേണ്ട സാഹചര്യത്തെക്കുറിച്ചു പരിശോധിക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത്. ഇൻലാൻഡ് നാവിഗേഷൻ സെക്രട്ടറികൂടിയാണ് ടി.കെ.ജോസ്. വകുപ്പു സെക്രട്ടറിപോലും അറിയാതെയാണ് കരാർ ഒപ്പിട്ടതെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ധാരണാപത്രത്തെ സംബന്ധിച്ചു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തുടർച്ചയായി കള്ളം പറയുകയാണെന്ന് ഇഎംസിസി അധ്യക്ഷൻ ഷിജു എം. വർഗീസ് ആരോപിച്ചു. രേഖാമൂലമുള്ള കാര്യംപോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കന്പനി മുതൽമുടക്കാൻ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ. നടക്കില്ലെങ്കിൽ മുമ്പേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽ മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയതെന്നും ഷിജു വർഗീസ് ചോദിച്ചു.