തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കന്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇഎംസിസിയുമായി കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കിയതു കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. സംസ്ഥാന സർക്കാരും എംസിസിയും തമ്മിൽ ഒപ്പിട്ട 5000 കോടിയുടെ ആദ്യ ധാരണാപത്രവും അമേരിക്കൻ കന്പനിക്ക് കെഎസ്ഐഡിസി നാലേക്കർ ഭൂമി നൽകിയ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. കുറച്ച് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ ഇടപാടുകൾ നടത്താൻ കഴിയില്ല. യഥാർഥ പ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന് അദ്ദേഹം ആരോപിച്ചു.
അസന്റ് എന്ന വ്യവസായനിക്ഷേപക സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തീയതികളിലാണ്. ഇതിനു പിന്നാലെ 48 ദിവസം കഴിഞ്ഞ് 2020 ഫെബ്രുവരി 28നാണ് സർക്കാർ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മ വിശദീകരണം നൽകിയതുപോലെ കൊട്ടക്കണക്കിനു പദ്ധതികൾ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തതെന്ന് ഇതിൽനിന്നു വ്യക്തമാണ്. എന്നാൽ, ഈ നടപടികളെല്ലാം നിയമസഭയിൽനിന്ന് സർക്കാർ പരിപൂർണമായി മറച്ചുവച്ചു.
12-02-2020ലും 03-03-2020 ലും പ്രതിപക്ഷ അംഗങ്ങൾ അസന്റിൽ താത്പര്യപത്രം ലഭിച്ച പദ്ധതികളുടെ വിശദ വിവരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിനുള്ള മറുപടിയിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഇഎംസിസിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ഇഎംസിസി ഒഴികെ അസന്റിൽ ധാരണാപത്രം ഒപ്പിട്ടവരുടെയും താത്പര്യപത്രം സമർപ്പിച്ചവരുടെയും വിശദമായ ലിസ്റ്റ് സമർപ്പിക്കുകയും ചെയ്തു.
പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുമായി വ്യവസായ നിക്ഷേപക സമ്മേളനം നടക്കുന്നതിനു മൂന്നു മാസം മുൻപു തന്നെ സർക്കാർ മുന്നോട്ടു പോയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 03-10-2019 ൽ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിനു തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കത്തിന്റെ പകർപ്പും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരത്തിലൊരു കത്ത് കേന്ദ്രത്തിന് അയയ്ക്കണമെങ്കിൽ സർക്കാർ തലത്തിൽ ചർച്ച നടത്താതെയാണെന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.
ഇഎംസിസിയുമായി കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കിയതു കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. സംസ്ഥാന സർക്കാരും എംസിസിയും തമ്മിൽ ഒപ്പിട്ട 5000 കോടിയുടെ ആദ്യ ധാരണാപത്രവും അമേരിക്കൻ കന്പനിക്ക് കെഎസ്ഐഡിസി നാലേക്കർ ഭൂമി നൽകിയ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. കുറച്ച് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ ഇടപാടുകൾ നടത്താൻ കഴിയില്ല. യഥാർഥ പ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന് അദ്ദേഹം ആരോപിച്ചു.
അസന്റ് എന്ന വ്യവസായനിക്ഷേപക സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തീയതികളിലാണ്. ഇതിനു പിന്നാലെ 48 ദിവസം കഴിഞ്ഞ് 2020 ഫെബ്രുവരി 28നാണ് സർക്കാർ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മ വിശദീകരണം നൽകിയതുപോലെ കൊട്ടക്കണക്കിനു പദ്ധതികൾ വരുകയും അതെല്ലാം കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തതെന്ന് ഇതിൽനിന്നു വ്യക്തമാണ്. എന്നാൽ, ഈ നടപടികളെല്ലാം നിയമസഭയിൽനിന്ന് സർക്കാർ പരിപൂർണമായി മറച്ചുവച്ചു.
12-02-2020ലും 03-03-2020 ലും പ്രതിപക്ഷ അംഗങ്ങൾ അസന്റിൽ താത്പര്യപത്രം ലഭിച്ച പദ്ധതികളുടെ വിശദ വിവരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിനുള്ള മറുപടിയിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഇഎംസിസിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ഇഎംസിസി ഒഴികെ അസന്റിൽ ധാരണാപത്രം ഒപ്പിട്ടവരുടെയും താത്പര്യപത്രം സമർപ്പിച്ചവരുടെയും വിശദമായ ലിസ്റ്റ് സമർപ്പിക്കുകയും ചെയ്തു.
പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുമായി വ്യവസായ നിക്ഷേപക സമ്മേളനം നടക്കുന്നതിനു മൂന്നു മാസം മുൻപു തന്നെ സർക്കാർ മുന്നോട്ടു പോയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് 03-10-2019 ൽ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിനു തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കത്തിന്റെ പകർപ്പും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരത്തിലൊരു കത്ത് കേന്ദ്രത്തിന് അയയ്ക്കണമെങ്കിൽ സർക്കാർ തലത്തിൽ ചർച്ച നടത്താതെയാണെന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.