തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ അയവു വന്നതും ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനു പോലീസിനെ നിയോഗിക്കും.
സെക്ടറൽ മജിസ്ട്രേറ്റുമാർക്കാണ് ഇപ്പോൾ നിരീക്ഷണചുമതല. അതു തുടരും. അവരോടൊപ്പം പോലീസ്കൂടി രംഗത്തുണ്ടാകണമെന്നാണു തീരുമാനം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിക്കും.
പൊതുപരിപാടികൾ സംഘടിപ്പിക്കുന്പോൾ ശാരീരിക അകലവും മാസ്കും നിർബന്ധമാക്കും. കണ്ടെയ്ന്റ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കുറയ്ക്കാനാണ് സർക്കാർ ശ്രമം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസമുണ്ടാകില്ല.
.
വീടുകൾ "ഹോട്ട്സ്പോട്ടു'കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകളിൽനിന്നുതന്നെയെന്നു പഠന റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 56 ശതമാനം പേർക്കും രോഗം ബാധിക്കുന്നത് വീടുകളിൽനിന്നാണ്.
20 ശതമാനം പേർക്ക് മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിൽനിന്നുമാണു രോഗം പകരുന്നത്. തൊഴിലിടങ്ങളിൽനിന്നു രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്.
രോഗബാധിതരാകുന്ന 65 ശതമാനം പേരും ആളകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവർ. രോഗലക്ഷണമൊന്നുമില്ലാത്തവരിൽനിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്. കുട്ടികളിൽ അഞ്ചു ശതമാനം പേർക്കു വിദ്യാലയങ്ങളിൽനിന്ന് രോഗം പകരുന്നു.
സെക്ടറൽ മജിസ്ട്രേറ്റുമാർക്കാണ് ഇപ്പോൾ നിരീക്ഷണചുമതല. അതു തുടരും. അവരോടൊപ്പം പോലീസ്കൂടി രംഗത്തുണ്ടാകണമെന്നാണു തീരുമാനം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിക്കും.
പൊതുപരിപാടികൾ സംഘടിപ്പിക്കുന്പോൾ ശാരീരിക അകലവും മാസ്കും നിർബന്ധമാക്കും. കണ്ടെയ്ന്റ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കുറയ്ക്കാനാണ് സർക്കാർ ശ്രമം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസമുണ്ടാകില്ല.
.
വീടുകൾ "ഹോട്ട്സ്പോട്ടു'കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പേർക്കും കോവിഡ് ബാധിക്കുന്നത് വീടുകളിൽനിന്നുതന്നെയെന്നു പഠന റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 56 ശതമാനം പേർക്കും രോഗം ബാധിക്കുന്നത് വീടുകളിൽനിന്നാണ്.
20 ശതമാനം പേർക്ക് മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിൽനിന്നുമാണു രോഗം പകരുന്നത്. തൊഴിലിടങ്ങളിൽനിന്നു രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്.
രോഗബാധിതരാകുന്ന 65 ശതമാനം പേരും ആളകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവർ. രോഗലക്ഷണമൊന്നുമില്ലാത്തവരിൽനിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്. കുട്ടികളിൽ അഞ്ചു ശതമാനം പേർക്കു വിദ്യാലയങ്ങളിൽനിന്ന് രോഗം പകരുന്നു.