ചാത്തന്നൂർ: ചൊവ്വാഴ്ച രാത്രി ദേശീയപാതയിൽ കല്ലമ്പലത്തിനടുത്ത് ചാത്തമ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ച് ആത്മമിത്രങ്ങൾക്കും നാടിന്റെ അശ്രുപൂജ. ചാത്തന്നൂർ ചിറക്കര സ്വദേശികളായ അഞ്ച് പേരാണു വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
വീഡിയോ ചിത്രീകരണത്തിനായി ചിറക്കരയിൽനിന്നു കാറിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഇവർ. എതിരേ വന്ന മത്സ്യം കയറ്റിയ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്കു തീപിടിച്ചു. നാട്ടുകാരും ആറ്റിങ്ങലിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ കെടുത്തിയത്.
ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുധീഷ് (28), ചിറക്കരത്താഴം അരുൺ നിവാസിൽ അരുൺ (30), ചിറക്കര ഇടവട്ടം രാജേഷ് ഭവനിൽ രാജീവ് (34) ചിറക്കരത്താഴം ഉദയഭവനിൽ സൂര്യോദയകുമാർ (28), ചിറക്കര ഇടവട്ടം വി.കെ. സദനത്തിൽ വിഷ്ണു (29) എന്നിവരാണു മരിച്ചത്.
അരുൺ, വിഷ്ണു, രാജീവ് എന്നിവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലും സൂര്യോദയകുമാർ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലുമായിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓരോ മൃതദേഹങ്ങളായി ഇവരുടെ വീടുകളിൽ എത്തിച്ചു. ചിറക്കര ക്ഷേത്രം ജംഗ്ഷനിൽ ഫാൻസിസ്റ്റോർ നടത്തിവരികയായിരുന്നു രാജീവ്. രാമചന്ദ്രൻ, ശോഭന ദമ്പതികളുടെ മകനാണ്. ഇൻഷ്വറൻസ് ഏജന്റുമാണ്. ഭാര്യ: സൂര്യ. മകൾ: ആരുഷി. മധു ജനാർദനന്റേയും സുധർമിണിയുടെയും മകനാണ് അരുൺ. സഹോദരി: ആതിര. അവിവാഹിതനാണ്. പരേതനായ ഉദയന്റെയും സുധർമയുടെയും മകനാണ് സൂര്യോദയകുമാർ. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ്. അവിവാഹിതനാണ്.
വീഡിയോഗ്രാഫറായ വിഷ്ണു ചിറക്കര ക്ഷേത്രത്തിനു സമീപം സ്റ്റുഡിയോ നടത്തിവരികയാണ്. അരവിന്ദാക്ഷനാണ് അച്ഛൻ. അമ്മ: വിമല. ഭാര്യ: രാഖി. ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞുണ്ട്. സുധീഷിന്റെ അച്ഛൻ സുരേന്ദ്രൻ പിള്ള. അവിവാഹിതനാണ്. അമ്മ: പുഷ്പ. സഹോദരൻ: ആദർശ്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് അഞ്ചു പേരുടെയും വീടുകൾ.
വീഡിയോ ചിത്രീകരണത്തിനായി ചിറക്കരയിൽനിന്നു കാറിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഇവർ. എതിരേ വന്ന മത്സ്യം കയറ്റിയ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്കു തീപിടിച്ചു. നാട്ടുകാരും ആറ്റിങ്ങലിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ കെടുത്തിയത്.
ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുധീഷ് (28), ചിറക്കരത്താഴം അരുൺ നിവാസിൽ അരുൺ (30), ചിറക്കര ഇടവട്ടം രാജേഷ് ഭവനിൽ രാജീവ് (34) ചിറക്കരത്താഴം ഉദയഭവനിൽ സൂര്യോദയകുമാർ (28), ചിറക്കര ഇടവട്ടം വി.കെ. സദനത്തിൽ വിഷ്ണു (29) എന്നിവരാണു മരിച്ചത്.
അരുൺ, വിഷ്ണു, രാജീവ് എന്നിവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലും സൂര്യോദയകുമാർ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലുമായിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓരോ മൃതദേഹങ്ങളായി ഇവരുടെ വീടുകളിൽ എത്തിച്ചു. ചിറക്കര ക്ഷേത്രം ജംഗ്ഷനിൽ ഫാൻസിസ്റ്റോർ നടത്തിവരികയായിരുന്നു രാജീവ്. രാമചന്ദ്രൻ, ശോഭന ദമ്പതികളുടെ മകനാണ്. ഇൻഷ്വറൻസ് ഏജന്റുമാണ്. ഭാര്യ: സൂര്യ. മകൾ: ആരുഷി. മധു ജനാർദനന്റേയും സുധർമിണിയുടെയും മകനാണ് അരുൺ. സഹോദരി: ആതിര. അവിവാഹിതനാണ്. പരേതനായ ഉദയന്റെയും സുധർമയുടെയും മകനാണ് സൂര്യോദയകുമാർ. മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ്. അവിവാഹിതനാണ്.
വീഡിയോഗ്രാഫറായ വിഷ്ണു ചിറക്കര ക്ഷേത്രത്തിനു സമീപം സ്റ്റുഡിയോ നടത്തിവരികയാണ്. അരവിന്ദാക്ഷനാണ് അച്ഛൻ. അമ്മ: വിമല. ഭാര്യ: രാഖി. ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞുണ്ട്. സുധീഷിന്റെ അച്ഛൻ സുരേന്ദ്രൻ പിള്ള. അവിവാഹിതനാണ്. അമ്മ: പുഷ്പ. സഹോദരൻ: ആദർശ്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് അഞ്ചു പേരുടെയും വീടുകൾ.