തിരുവനന്തപുരം: പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ച മൂലം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ തുടർ അന്വേഷണം സിബിഐക്കു വിട്ടു സർക്കാർ വിജ്ഞാപനമിറക്കി. തുടർ അന്വേഷണത്തിന് വിചാരണക്കോടതിയായ പാലക്കാട് പോക്സോ കോടതിയുടെ അനുമതി നേടിയ ശേഷം, നടപടിക്രമങ്ങൾ പാലിച്ചാണ് സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
കോടതി തുടരന്വേഷണത്തിന് ഉത്തരവിടും മുൻപ് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും നിയമ വകുപ്പ് എതിർത്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നിവേദനത്തെ തുടർന്നാണ് തുടരന്വേഷണം സിബിഐക്കു കൈമാറുന്നത്. പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 13 വയസുകാരിയായ മൂത്തകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസുള്ള ഇളയകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കോടതി തുടരന്വേഷണത്തിന് ഉത്തരവിടും മുൻപ് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയെങ്കിലും നിയമ വകുപ്പ് എതിർത്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നിവേദനത്തെ തുടർന്നാണ് തുടരന്വേഷണം സിബിഐക്കു കൈമാറുന്നത്. പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 13 വയസുകാരിയായ മൂത്തകുട്ടിയെ 2017 ജനുവരി 13നും ഒൻപതു വയസുള്ള ഇളയകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.