കൊച്ചി: അഭയാ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരേ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വസ്തുതകള്‍ വിലയിരുത്താതെയുള്ള ഉത്തരവാണ് സിബിഐ കോടതിയുടെതെന്ന് അപ്പീലില്‍ പറയുന്നു.
അഭയ കൊല്ലപ്പെട്ട രാത്രിയില്‍ ഫാ. കോട്ടൂരും താനും ഒരുമിച്ചു കണ്ടതിനു തെളിവില്ല. അന്നേദിവസം ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിയില്‍ തങ്ങള്‍ ഏര്‍പ്പെട്ടതിനും അഭയയുടെ ശരീരത്തിലെ പരിക്കുകള്‍ തങ്ങളുണ്ടാക്കിയതാണെന്നതിനും തെളിവുകളില്ല. അഭയയുടെ മൃതദേഹം കിണറ്റില്‍ തള്ളിയതു ഹര്ജിക്കാരിയാണെന്ന വാദം നിലനില്‍ക്കുന്നതല്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ കണ്ടെത്തുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്കു വീഴ്ച പറ്റിയെന്നും അപ്പീല്‍ പറയുന്നു. അഡ്വ ക്കേറ്റുമാരായ പി. വിജയഭാനു, തോമസ് ജെ ആനക്കല്ലുങ്കൽ എന്നിവർ മുഖേനയാണ് അപ്പീൽ നല്‍കിയത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് അടുത്ത ദിവസം അപ്പീല്‍ പരിഗണിച്ചേക്കും. കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ നേരത്തെ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന് ബെഞ്ച് സിബിഐയ്ക്കു നോട്ടീസ് നല്കാന് നിര്‍ദ്ദേശിച്ചിരുന്നു.
അഭയ കൊല്ലപ്പെട്ട രാത്രിയില്‍ ഫാ. കോട്ടൂരും താനും ഒരുമിച്ചു കണ്ടതിനു തെളിവില്ല. അന്നേദിവസം ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തിയില്‍ തങ്ങള്‍ ഏര്‍പ്പെട്ടതിനും അഭയയുടെ ശരീരത്തിലെ പരിക്കുകള്‍ തങ്ങളുണ്ടാക്കിയതാണെന്നതിനും തെളിവുകളില്ല. അഭയയുടെ മൃതദേഹം കിണറ്റില്‍ തള്ളിയതു ഹര്ജിക്കാരിയാണെന്ന വാദം നിലനില്‍ക്കുന്നതല്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ കണ്ടെത്തുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്കു വീഴ്ച പറ്റിയെന്നും അപ്പീല്‍ പറയുന്നു. അഡ്വ ക്കേറ്റുമാരായ പി. വിജയഭാനു, തോമസ് ജെ ആനക്കല്ലുങ്കൽ എന്നിവർ മുഖേനയാണ് അപ്പീൽ നല്‍കിയത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് അടുത്ത ദിവസം അപ്പീല്‍ പരിഗണിച്ചേക്കും. കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ നേരത്തെ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന് ബെഞ്ച് സിബിഐയ്ക്കു നോട്ടീസ് നല്കാന് നിര്‍ദ്ദേശിച്ചിരുന്നു.