കൊച്ചി: സർവകാല റിക്കാർഡും കടന്ന് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നലെ കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയുടെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90ന് അടുത്തെത്തി.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയാണ്. ഡീസൽ വില 82.65 രൂപയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 86.57 രൂപയായി. കൊച്ചിയിലെ ഡീസൽ വില 80.77 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറഞ്ഞു നിൽക്കുന്പോഴാണ് എണ്ണക്കന്പനികൾ ഇന്ധനവില കൂട്ടുന്നത്. ഈ മാസം മാത്രം അഞ്ചു തവണയാണു വില കൂട്ടിയത്. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കഴിഞ്ഞ ഒരു വർഷമായി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കൊറോണയ്ക്കുമുന്പ് 59 ഡോളർ ആയിരുന്നത് ഇപ്പോൾ 55 ഡോളറായി.
ആഗോളതലത്തിൽ ആദ്യ ലോക്ക്ഡൗണ്‍ ഉണ്ടായ ഏപ്രിലിൽ ക്രൂഡ് വില 20 ഡോളർ വരെ എത്തിയിരുന്നു. ഈ സമയത്തും ഇന്ത്യയിൽ പെട്രോളിന് 72 രൂപയായിരുന്നു വില.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയാണ്. ഡീസൽ വില 82.65 രൂപയിലെത്തി. കൊച്ചിയിൽ പെട്രോൾ വില 86.57 രൂപയായി. കൊച്ചിയിലെ ഡീസൽ വില 80.77 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറഞ്ഞു നിൽക്കുന്പോഴാണ് എണ്ണക്കന്പനികൾ ഇന്ധനവില കൂട്ടുന്നത്. ഈ മാസം മാത്രം അഞ്ചു തവണയാണു വില കൂട്ടിയത്. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കഴിഞ്ഞ ഒരു വർഷമായി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കൊറോണയ്ക്കുമുന്പ് 59 ഡോളർ ആയിരുന്നത് ഇപ്പോൾ 55 ഡോളറായി.
ആഗോളതലത്തിൽ ആദ്യ ലോക്ക്ഡൗണ്‍ ഉണ്ടായ ഏപ്രിലിൽ ക്രൂഡ് വില 20 ഡോളർ വരെ എത്തിയിരുന്നു. ഈ സമയത്തും ഇന്ത്യയിൽ പെട്രോളിന് 72 രൂപയായിരുന്നു വില.