തിരുവനന്തപുരം: കെപിസിസി മേൽനോട്ട സമിതി അധ്യക്ഷനായി യുഡിഎഫ് നേതൃതലത്തിലേക്ക് എത്തിയ ഉമ്മൻ ചാണ്ടിയെ നേരിടാൻ ഭരണപക്ഷം സിബിഐ അന്വേഷണം എന്ന ആയുധം പ്രയോഗിച്ചപ്പോൾ അതേ സിബിഐയെത്തന്നെ ആയുധമാക്കി തിരിച്ചടിക്കാൻ യുഡിഎഫ്. അതിനു നേതൃത്വം നൽകുന്നത് ഉമ്മൻ ചാണ്ടി തന്നെ.
സിബിഐ അന്വേഷണത്തെ നിയമപരമായി നേരിടില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇല്ലാത്ത കേസിനെ പേടിക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം.
സിബിഐ അന്വേഷണ തീരുമാനം ഇടതുപക്ഷത്തിനു തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടും തങ്ങൾ മുൻകൂർ ജാമ്യം പോലും എടുത്തിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അന്നു തങ്ങളെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിബിഐ അന്വേഷണത്തിനുള്ള തീരുമാനം പുറത്തുവന്നയുടൻതന്നെ ഉമ്മൻ ചാണ്ടി പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
സിബിഐ അന്വേഷണ തീരുമാനം ഉമ്മൻ ചാണ്ടിക്കു പ്രത്യേകിച്ചു നഷ്ടമൊന്നും ഉണ്ടാക്കില്ലെന്ന നിഗമനത്തിൽതന്നെയാണ് യുഡിഎഫ്. മാത്രമല്ല, യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും ഇതു ഗുണമേ ചെയ്യൂ എന്നും അവർ വാദിക്കുന്നു.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ നഖശിഖാന്തം എതിർക്കുന്നവരാണ് കേരളത്തിലെ ഭരണപക്ഷം. അങ്ങനെയുള്ള ഇടതുപക്ഷം സോളാർ കേസിൽ പരാതിക്കാരിയിൽനിന്നൊരു കത്തു കിട്ടിയ ഉടൻ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ശരി പറഞ്ഞു സ്ഥാപിക്കാൻ എളുപ്പമാകില്ലെന്നു യുഡിഎഫ് കരുതുന്നു. പ്രത്യേകിച്ച് പെരിയ കേസിലും ലൈഫ് കേസിലുമെല്ലാം സിബിഐ അന്വേഷണം തടയാൻ എല്ലാ മാർഗങ്ങളും പയറ്റുന്ന വേളയിൽ. പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ സുപ്രീംകോടതിയിൽനിന്നുള്ള പ്രഗത്ഭ അഭിഭാഷകരെ കൊണ്ടുവരുന്നതിനു ലക്ഷങ്ങളാണ് ഇടതു സർക്കാർ ചെലവഴിച്ചത്.
വാളയാർ കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കാൻ പെണ്കുട്ടികളുടെ അമ്മയ്ക്ക് സമരരംഗത്തിറങ്ങേണ്ടിയും വന്നു. സ്വർണക്കടത്തു കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കു വിശ്വാസ്യതയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. സോളാറിൽ പരാതിക്കാരിയുടെ വാക്കുകൾക്ക് സർക്കാർ മുന്തിയ വിശ്വാസ്യതയാണോ നൽകുന്നതെന്ന മറുചോദ്യവും യുഡിഎഫ് ഉയർത്തുന്നു.
കഴിഞ്ഞ അഞ്ചു വർഷവും സോളാർ കേസിൽ ഒന്നും ചെയ്യാൻ കഴിയാതിരുന്ന സർക്കാർ ഇപ്പോൾ സിബിഐ അന്വേഷണത്തിനു തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്നു പറഞ്ഞു സ്ഥാപിക്കാൻ എളുപ്പമാണെന്നും യുഡിഎഫ് കരുതുന്നു.
സ്വർണക്കടത്ത് കേസ്, മയക്കുമരുന്നു കേസ്, ലൈഫ് മിഷൻ അന്വേഷണം തുടങ്ങിയ അന്വേഷണങ്ങൾക്കും കേസുകൾക്കും ബദലായി പ്രതിപക്ഷത്തെ നിരവധി നേതാക്കൾക്കെതിരേ സർക്കാർ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നു.
കാസർഗോഡ് എംഎൽഎ കമറുദ്ദീനും മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കേസിൽപെട്ടു കഴിഞ്ഞു. കെ.എം. ഷാജിക്കെതിരേയും അന്വേഷണം ശക്തമായി നടക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ, പി.ടി. തോമസ്, കെ. ബാബു തുടങ്ങി നിരവധി നേതാക്കൾക്കെതിരേ അന്വേഷണ നീക്കം പുരോഗമിക്കുകയാണ്.
കേസ് സിബിഐ ഏറ്റെടുത്താലും ഇല്ലെങ്കിലും തങ്ങൾക്കു നേട്ടം എന്നാണ് ഭരണപക്ഷത്തിന്റെ ചിന്ത. ഏറ്റെടുത്താൽ ഉമ്മൻ ചാണ്ടി പ്രതിയാകും. സ്വാഭാവികമായും അതു ഭരണപക്ഷത്തിനു പ്രചാരണായുധമാക്കാം. ഏറ്റെടുക്കുന്നില്ലെങ്കിൽ ബിജെപി സർക്കാർ അന്വേഷണത്തിനു തയാറാകുന്നില്ലെന്നു പറഞ്ഞ് ഒത്തുകളിയെന്ന് ആരോപിക്കാം. എങ്ങനെയായാലും ഇതു നഷ്ടക്കളിയാകില്ലെന്നാണ് ഭരണപക്ഷം കരുതുന്നത്.സുപ്രീംകോടതിയിൽ ലാവ്ലിൻ കേസ് തുടർച്ചയായ ഇരുപതു തവണ നീട്ടിവച്ചതു യുഡിഎഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.
സാബു ജോണ്
സിബിഐ അന്വേഷണത്തെ നിയമപരമായി നേരിടില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇല്ലാത്ത കേസിനെ പേടിക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം.
സിബിഐ അന്വേഷണ തീരുമാനം ഇടതുപക്ഷത്തിനു തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടും തങ്ങൾ മുൻകൂർ ജാമ്യം പോലും എടുത്തിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അന്നു തങ്ങളെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിബിഐ അന്വേഷണത്തിനുള്ള തീരുമാനം പുറത്തുവന്നയുടൻതന്നെ ഉമ്മൻ ചാണ്ടി പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
സിബിഐ അന്വേഷണ തീരുമാനം ഉമ്മൻ ചാണ്ടിക്കു പ്രത്യേകിച്ചു നഷ്ടമൊന്നും ഉണ്ടാക്കില്ലെന്ന നിഗമനത്തിൽതന്നെയാണ് യുഡിഎഫ്. മാത്രമല്ല, യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും ഇതു ഗുണമേ ചെയ്യൂ എന്നും അവർ വാദിക്കുന്നു.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ നഖശിഖാന്തം എതിർക്കുന്നവരാണ് കേരളത്തിലെ ഭരണപക്ഷം. അങ്ങനെയുള്ള ഇടതുപക്ഷം സോളാർ കേസിൽ പരാതിക്കാരിയിൽനിന്നൊരു കത്തു കിട്ടിയ ഉടൻ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ശരി പറഞ്ഞു സ്ഥാപിക്കാൻ എളുപ്പമാകില്ലെന്നു യുഡിഎഫ് കരുതുന്നു. പ്രത്യേകിച്ച് പെരിയ കേസിലും ലൈഫ് കേസിലുമെല്ലാം സിബിഐ അന്വേഷണം തടയാൻ എല്ലാ മാർഗങ്ങളും പയറ്റുന്ന വേളയിൽ. പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ സുപ്രീംകോടതിയിൽനിന്നുള്ള പ്രഗത്ഭ അഭിഭാഷകരെ കൊണ്ടുവരുന്നതിനു ലക്ഷങ്ങളാണ് ഇടതു സർക്കാർ ചെലവഴിച്ചത്.
വാളയാർ കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കാൻ പെണ്കുട്ടികളുടെ അമ്മയ്ക്ക് സമരരംഗത്തിറങ്ങേണ്ടിയും വന്നു. സ്വർണക്കടത്തു കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കു വിശ്വാസ്യതയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. സോളാറിൽ പരാതിക്കാരിയുടെ വാക്കുകൾക്ക് സർക്കാർ മുന്തിയ വിശ്വാസ്യതയാണോ നൽകുന്നതെന്ന മറുചോദ്യവും യുഡിഎഫ് ഉയർത്തുന്നു.
കഴിഞ്ഞ അഞ്ചു വർഷവും സോളാർ കേസിൽ ഒന്നും ചെയ്യാൻ കഴിയാതിരുന്ന സർക്കാർ ഇപ്പോൾ സിബിഐ അന്വേഷണത്തിനു തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്നു പറഞ്ഞു സ്ഥാപിക്കാൻ എളുപ്പമാണെന്നും യുഡിഎഫ് കരുതുന്നു.
സ്വർണക്കടത്ത് കേസ്, മയക്കുമരുന്നു കേസ്, ലൈഫ് മിഷൻ അന്വേഷണം തുടങ്ങിയ അന്വേഷണങ്ങൾക്കും കേസുകൾക്കും ബദലായി പ്രതിപക്ഷത്തെ നിരവധി നേതാക്കൾക്കെതിരേ സർക്കാർ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നു.
കാസർഗോഡ് എംഎൽഎ കമറുദ്ദീനും മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കേസിൽപെട്ടു കഴിഞ്ഞു. കെ.എം. ഷാജിക്കെതിരേയും അന്വേഷണം ശക്തമായി നടക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ, പി.ടി. തോമസ്, കെ. ബാബു തുടങ്ങി നിരവധി നേതാക്കൾക്കെതിരേ അന്വേഷണ നീക്കം പുരോഗമിക്കുകയാണ്.
കേസ് സിബിഐ ഏറ്റെടുത്താലും ഇല്ലെങ്കിലും തങ്ങൾക്കു നേട്ടം എന്നാണ് ഭരണപക്ഷത്തിന്റെ ചിന്ത. ഏറ്റെടുത്താൽ ഉമ്മൻ ചാണ്ടി പ്രതിയാകും. സ്വാഭാവികമായും അതു ഭരണപക്ഷത്തിനു പ്രചാരണായുധമാക്കാം. ഏറ്റെടുക്കുന്നില്ലെങ്കിൽ ബിജെപി സർക്കാർ അന്വേഷണത്തിനു തയാറാകുന്നില്ലെന്നു പറഞ്ഞ് ഒത്തുകളിയെന്ന് ആരോപിക്കാം. എങ്ങനെയായാലും ഇതു നഷ്ടക്കളിയാകില്ലെന്നാണ് ഭരണപക്ഷം കരുതുന്നത്.സുപ്രീംകോടതിയിൽ ലാവ്ലിൻ കേസ് തുടർച്ചയായ ഇരുപതു തവണ നീട്ടിവച്ചതു യുഡിഎഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്.
സാബു ജോണ്