കോട്ടയം: കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട, പാലാ മതിയെന്ന നിലപാടിൽ മാണി സി. കാപ്പൻ ഉറച്ചുനിൽക്കുകയാണ്. പാലാസീറ്റിനെച്ചൊല്ലി എൻസിപി പിളർന്ന് രണ്ടു മുന്നണിയിലാകുമെന്ന സാഹചര്യം നിലനിൽക്കെയാണ് ഇന്നലെ രാവിലെ ഒന്പതിനു മാണി സി. കാപ്പൻ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ മുംബൈയിലെത്തി സന്ദർശിച്ചത്.
ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന പവാറിന്റെ ഉറപ്പിലാണ് മാണി സി. കാപ്പൻ പാലായിലേക്കു മടങ്ങുന്നത്. പിളർപ്പ് ഒഴിവാക്കാനും കേരളത്തിൽ ഇടതു ബന്ധം ഉലയാതിരിക്കാനും എ.കെ. ശശീന്ദ്രനെയും മാണി സി. കാപ്പനെയും ടി.പി. പീതാംബരൻ മാസ്റ്ററെയും ഫെബ്രുവരി ഒന്നിന് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പവാറും പ്രഫുൽ പട്ടേലും ഇരു ഗ്രൂപ്പുകളുമായി അന്നു സംസാരിക്കും.
ഇന്നലെ പവാറിനെ കണ്ടിറങ്ങിയ കാപ്പൻ കുട്ടനാട്ടിൽ പരേതനായ തോമസ് ചാണ്ടിയുടെ സഹോദരൻ മത്സരിക്കുമെന്നു പ്രഖ്യാപനം നടത്തി. കുട്ടനാട്ടിൽ നീന്താൻ തനിക്കറിയില്ലെന്നു മുംബൈയ്ക്കു പോകുന്നതിനു മുൻപ് കാപ്പൻ നിലപാട് വ്യക്തമാക്കിയിരുന്നു.
പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പൊതുസംസാരം ഉയർന്നിരിക്കെ ഇനി എൽഡിഎഫിൽ രാഷ്ട്രീയ പരീക്ഷണം നടത്തുന്നതിൽ അർഥമില്ലെന്ന നിലപാടാണു മാണി സി. കാപ്പൻ പവാറിനു മുന്നിൽ അവതരിപ്പിച്ചത്. മുന്നണിമാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ പവാറിനു കത്തെഴുതുകയും ചെയ്തിരുന്നു. ഒരു വർഷവും ഏഴു മാസവും മാത്രമാണു പാലായിൽ എംഎൽഎ ആയി ഇരിക്കാൻ കഴിഞ്ഞുള്ളൂവെന്നും മൂന്നു തവണ ശക്തമായ മത്സരം കാഴ്ചവച്ച് നാലാം തവണയാണ് ജയിച്ചതെന്നും പാലായിൽനിന്നു മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കാപ്പൻ പവാറിനെ ധരിപ്പിച്ചു. കാര്യം ദേശീയ അധ്യക്ഷനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പവാറിന്റേതാണെന്നും കൂടിക്കാഴ്ച കഴിഞ്ഞു മാണി സി. കാപ്പൻ പ്രതികരിച്ചു.
പാലാ ഇല്ലെങ്കിൽ മുന്നണി വിട്ടുപോകണമെന്നാണ് കാപ്പന്റെ നിലപാട്. പാലാ കാപ്പനുതന്നെ കൊടുക്കാൻ ശരദ് പവാർ കഴിഞ്ഞയാഴ്ച പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമായി സംസാരിച്ചെങ്കിലും വ്യക്തമായ നിലപാട് പുറത്തുവന്നില്ല. ഈ സാഹചര്യത്തിൽക്കൂടിയാണ് ദേശീയ തലത്തിൽ അടുത്തയാഴ്ച എൻസിപി നേതാക്കൾ ചർച്ച നടത്തുന്നത്. എൽഡിഎഫിൽ തുടർന്നിട്ടു കാര്യമില്ലെന്ന നിലപാട് കാപ്പനും പീതാംബരൻമാസ്റ്ററും വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാർ കൊച്ചിയിലെത്തി കേരള ഘടകവുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
കൊച്ചിയിലെത്തിയാൽ വ്യക്തമായ തീരുമാനമുണ്ടാകില്ലെന്ന സാഹര്യത്തിലാണ് പവാർ വരവ് ഒഴിവാക്കിയത്. എ.കെ. ശശീന്ദ്രൻപക്ഷം തിരുവനന്തപുരത്ത് നടത്തിയ ഗ്രൂപ്പ് യോഗത്തിൽ കാപ്പനും പീതാംബരൻമാസ്റ്ററും പങ്കെടുത്തില്ല. ഇത്തരത്തിൽ വിമതയോഗം നടത്തിയ ശശീന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് എതിർവിഭാഗം ശരദ് പവാറിനു പരാതി നൽകിയിരുന്നു.
ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന പവാറിന്റെ ഉറപ്പിലാണ് മാണി സി. കാപ്പൻ പാലായിലേക്കു മടങ്ങുന്നത്. പിളർപ്പ് ഒഴിവാക്കാനും കേരളത്തിൽ ഇടതു ബന്ധം ഉലയാതിരിക്കാനും എ.കെ. ശശീന്ദ്രനെയും മാണി സി. കാപ്പനെയും ടി.പി. പീതാംബരൻ മാസ്റ്ററെയും ഫെബ്രുവരി ഒന്നിന് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പവാറും പ്രഫുൽ പട്ടേലും ഇരു ഗ്രൂപ്പുകളുമായി അന്നു സംസാരിക്കും.
ഇന്നലെ പവാറിനെ കണ്ടിറങ്ങിയ കാപ്പൻ കുട്ടനാട്ടിൽ പരേതനായ തോമസ് ചാണ്ടിയുടെ സഹോദരൻ മത്സരിക്കുമെന്നു പ്രഖ്യാപനം നടത്തി. കുട്ടനാട്ടിൽ നീന്താൻ തനിക്കറിയില്ലെന്നു മുംബൈയ്ക്കു പോകുന്നതിനു മുൻപ് കാപ്പൻ നിലപാട് വ്യക്തമാക്കിയിരുന്നു.
പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പൊതുസംസാരം ഉയർന്നിരിക്കെ ഇനി എൽഡിഎഫിൽ രാഷ്ട്രീയ പരീക്ഷണം നടത്തുന്നതിൽ അർഥമില്ലെന്ന നിലപാടാണു മാണി സി. കാപ്പൻ പവാറിനു മുന്നിൽ അവതരിപ്പിച്ചത്. മുന്നണിമാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ പവാറിനു കത്തെഴുതുകയും ചെയ്തിരുന്നു. ഒരു വർഷവും ഏഴു മാസവും മാത്രമാണു പാലായിൽ എംഎൽഎ ആയി ഇരിക്കാൻ കഴിഞ്ഞുള്ളൂവെന്നും മൂന്നു തവണ ശക്തമായ മത്സരം കാഴ്ചവച്ച് നാലാം തവണയാണ് ജയിച്ചതെന്നും പാലായിൽനിന്നു മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കാപ്പൻ പവാറിനെ ധരിപ്പിച്ചു. കാര്യം ദേശീയ അധ്യക്ഷനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമ തീരുമാനം പവാറിന്റേതാണെന്നും കൂടിക്കാഴ്ച കഴിഞ്ഞു മാണി സി. കാപ്പൻ പ്രതികരിച്ചു.
പാലാ ഇല്ലെങ്കിൽ മുന്നണി വിട്ടുപോകണമെന്നാണ് കാപ്പന്റെ നിലപാട്. പാലാ കാപ്പനുതന്നെ കൊടുക്കാൻ ശരദ് പവാർ കഴിഞ്ഞയാഴ്ച പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമായി സംസാരിച്ചെങ്കിലും വ്യക്തമായ നിലപാട് പുറത്തുവന്നില്ല. ഈ സാഹചര്യത്തിൽക്കൂടിയാണ് ദേശീയ തലത്തിൽ അടുത്തയാഴ്ച എൻസിപി നേതാക്കൾ ചർച്ച നടത്തുന്നത്. എൽഡിഎഫിൽ തുടർന്നിട്ടു കാര്യമില്ലെന്ന നിലപാട് കാപ്പനും പീതാംബരൻമാസ്റ്ററും വ്യക്തമാക്കിയതിനു പിന്നാലെയാണ് ശരദ് പവാർ കൊച്ചിയിലെത്തി കേരള ഘടകവുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
കൊച്ചിയിലെത്തിയാൽ വ്യക്തമായ തീരുമാനമുണ്ടാകില്ലെന്ന സാഹര്യത്തിലാണ് പവാർ വരവ് ഒഴിവാക്കിയത്. എ.കെ. ശശീന്ദ്രൻപക്ഷം തിരുവനന്തപുരത്ത് നടത്തിയ ഗ്രൂപ്പ് യോഗത്തിൽ കാപ്പനും പീതാംബരൻമാസ്റ്ററും പങ്കെടുത്തില്ല. ഇത്തരത്തിൽ വിമതയോഗം നടത്തിയ ശശീന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് എതിർവിഭാഗം ശരദ് പവാറിനു പരാതി നൽകിയിരുന്നു.