തിരുവനന്തപുരം: ശബരിമല വിഷയത്തിലുണ്ടായ സുപ്രീംകോടതി വിധിയും തുടർന്ന് വിധി അടിച്ചേല്പിക്കാൻ സർക്കാർ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ അഗാധമായ മുറിവ് ഉണക്കാൻ വിധിക്കെതിരേ നല്കിയ റിവ്യു ഹർജി ഉടൻ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹർജി നല്‍കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ 2016ൽ സമർപ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂർ - കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹർജിയാണ് നല്‍കേണ്ടത്.
1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകൾക്കും 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രൻ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാര വിശ്വാസങ്ങൾക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
2016 ഫെബ്രുവരി നാലിന് അന്നത്തെ യുഡിഎഫ് സർക്കാർ നല്കിയ സത്യവാങ്മുലത്തിൽ 10 നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദർശനാനുമതി നൽകുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് ഹർജി നിലനില്‍ക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു.
എന്നാൽ, ഹർജി വാദത്തിനുവന്നപ്പോൾ ഇടതു സർക്കാർ നിയമപരമായും വസ്തുതാപരമായുമുളള യാഥാർഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടുകൾക്കു കടകവിരുദ്ധമായും 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീ കൾക്ക് ദർശനാനുമതി നൽകണമെന്ന നിലപാട് ഹർജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്.
കേസിൽ അയ്യപ്പ ഭക്തർക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തർക്കെതിരെ സമീപനം സ്വീകരിച്ചത് സർക്കാരിന്റെ സമ്മർദങ്ങൾ കൊണ്ടാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ 2016ൽ സമർപ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂർ - കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹർജിയാണ് നല്‍കേണ്ടത്.
1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകൾക്കും 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രൻ കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാര വിശ്വാസങ്ങൾക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
2016 ഫെബ്രുവരി നാലിന് അന്നത്തെ യുഡിഎഫ് സർക്കാർ നല്കിയ സത്യവാങ്മുലത്തിൽ 10 നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദർശനാനുമതി നൽകുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് ഹർജി നിലനില്‍ക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു.
എന്നാൽ, ഹർജി വാദത്തിനുവന്നപ്പോൾ ഇടതു സർക്കാർ നിയമപരമായും വസ്തുതാപരമായുമുളള യാഥാർഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടുകൾക്കു കടകവിരുദ്ധമായും 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീ കൾക്ക് ദർശനാനുമതി നൽകണമെന്ന നിലപാട് ഹർജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്.
കേസിൽ അയ്യപ്പ ഭക്തർക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തർക്കെതിരെ സമീപനം സ്വീകരിച്ചത് സർക്കാരിന്റെ സമ്മർദങ്ങൾ കൊണ്ടാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.