തിരുവനന്തപുരം: ശന്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ധർണയും പ്രകടനവും നടത്തി. മറ്റു സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണവും ശന്പളക്കുടിശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡിന്റെ ഘട്ടത്തിൽ ആഗോളതലത്തിൽപ്പോലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളജ് ഡോക്ടർമരൊടുള്ള സർക്കാരിന്റെ സമീപനം വഞ്ചനാപരമാണെന്നും കുടിശിക നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.
സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെ മൂന്നു മണിക്കൂർ സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും നടത്താൻ കെജിഎംസിടിഎ തീരുമാനിച്ചു.
അന്നേ ദിവസം ഒപികൾ പ്രവർത്തിക്കില്ല. ശസ്ത്രക്രിയകളും അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെ മൂന്നു മണിക്കൂർ സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും നടത്താൻ കെജിഎംസിടിഎ തീരുമാനിച്ചു.
അന്നേ ദിവസം ഒപികൾ പ്രവർത്തിക്കില്ല. ശസ്ത്രക്രിയകളും അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.