തിരുവനന്തപുരം: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിപ്പു നടത്തിയെന്ന കേസിൽ സരിത എസ്. നായർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. അഞ്ചാം അഡീഷണൽ സെഷൻസ് കോടതി നാളെ വാദം കേൾക്കും.
ബിവറേജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസ്. പ്രതി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയാണ് എന്നു സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് ആരോപിക്കുന്നു. വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നൽകിയ രേഖ, ജോലി വാഗ്ദാനം നൽകുന്ന ശബ്ദരേഖ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
സരിത എസ്. നായർ, കുന്നത്തുകാൽ പഞ്ചായത്ത് അംഗം ടി.രതീഷ്, പൊതുപ്രവർത്തകൻ ഷാജു എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ബിവറേജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസ്. പ്രതി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയാണ് എന്നു സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് ആരോപിക്കുന്നു. വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നൽകിയ രേഖ, ജോലി വാഗ്ദാനം നൽകുന്ന ശബ്ദരേഖ എന്നിവയും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
സരിത എസ്. നായർ, കുന്നത്തുകാൽ പഞ്ചായത്ത് അംഗം ടി.രതീഷ്, പൊതുപ്രവർത്തകൻ ഷാജു എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.