കളമശേരി: പതിനേഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഘത്തിലെ ഒരാള്‍ ആത്മഹത്യ ചെയ്തു. കളമശേരി ഗ്ലാസ് കോളനിയില്‍ പാട്ടുപറമ്പില്‍ പോളിന്റെ മകന് നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം.
ബന്ധുവീട്ടില്‍ പോയിരുന്ന നിഖില്‍ ഞായറാഴ്ച രാത്രിയോടെയാണ് തിരികെ വന്നത്. ഇന്നലെ രാവിലെ കുളിമുറിയില്‍ കയറിയ നിഖില്‍ തിരിച്ചു വരാന്‍ വൈകിയതോടെ അമ്മ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് നിഖിലിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോള്‍- ലിജി ദമ്പതികളുടെ ഏകമനാണ് നിഖില്‍.
17കാരനെ ഏഴംഗ സംഘം ആക്രമിച്ചത് കഴിഞ്ഞ ദിവസം സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികള്‍ തന്നെയാണ് മര്‍ദനരംഗം ചിത്രീകരിച്ചത്. മയക്കുമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചതും സുഹൃത്തിന്റെ സഹോദരിയെ പ്രേമിച്ചതുമാണ് മർദന കാരണമെന്നാണ് പറയുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരില്‍ നാലു പേരെ കളമശേരി പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ നിന്നാണ് അഖിൽ വർഗീസ് (18) എന്ന പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ബാക്കി ആറു പേര്‍ക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
ബന്ധുവീട്ടില്‍ പോയിരുന്ന നിഖില്‍ ഞായറാഴ്ച രാത്രിയോടെയാണ് തിരികെ വന്നത്. ഇന്നലെ രാവിലെ കുളിമുറിയില്‍ കയറിയ നിഖില്‍ തിരിച്ചു വരാന്‍ വൈകിയതോടെ അമ്മ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് നിഖിലിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോള്‍- ലിജി ദമ്പതികളുടെ ഏകമനാണ് നിഖില്‍.
17കാരനെ ഏഴംഗ സംഘം ആക്രമിച്ചത് കഴിഞ്ഞ ദിവസം സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികള്‍ തന്നെയാണ് മര്‍ദനരംഗം ചിത്രീകരിച്ചത്. മയക്കുമരുന്ന് ഉപയോഗം വീട്ടിൽ അറിയിച്ചതും സുഹൃത്തിന്റെ സഹോദരിയെ പ്രേമിച്ചതുമാണ് മർദന കാരണമെന്നാണ് പറയുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരില്‍ നാലു പേരെ കളമശേരി പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ നിന്നാണ് അഖിൽ വർഗീസ് (18) എന്ന പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ബാക്കി ആറു പേര്‍ക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.