തൊടുപുഴ: 1964-ലെയും 1993-ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരള പര്യടന പരിപാടിയുടെ ഭാഗമായി തൊടുപുഴ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക ആവശ്യങ്ങൾക്ക് മാത്രമായി പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തും.ജീവനോപാധിക്കായുള്ള 1500 അടിയിൽ താഴെയുള്ള വാണിജ്യനിർമാണവും ഇതിനു മുകളിലുള്ള നിർമാണങ്ങളും ക്രമപ്പെടുത്താൻ ഭേദഗതി കൊണ്ടുവരും.മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്പോൾ ഇപ്പോഴുള്ള സംവരണവിഭാഗങ്ങൾക്ക് ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവർ വിഷയാവതരണവും നടത്തി.
നേരത്തെ ഇടുക്കി രൂപത ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, വികാരി ജനറാൾ മോണ്‍.ജോസ് പ്ലാച്ചിക്കൽ, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ, മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ ,കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.ചെറിയാൻ കാഞ്ഞിരക്കൊന്പിൽ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. പ്രത്യേക ക്ഷണം ലഭിച്ചതനുസരിച്ചാണ് ഇവർ മുഖ്യമന്ത്രിയെ കണ്ടത്.
കാർഷിക ആവശ്യങ്ങൾക്ക് മാത്രമായി പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തും.ജീവനോപാധിക്കായുള്ള 1500 അടിയിൽ താഴെയുള്ള വാണിജ്യനിർമാണവും ഇതിനു മുകളിലുള്ള നിർമാണങ്ങളും ക്രമപ്പെടുത്താൻ ഭേദഗതി കൊണ്ടുവരും.മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്പോൾ ഇപ്പോഴുള്ള സംവരണവിഭാഗങ്ങൾക്ക് ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ മേഖലകളിലുള്ളവർ വിഷയാവതരണവും നടത്തി.
നേരത്തെ ഇടുക്കി രൂപത ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, വികാരി ജനറാൾ മോണ്‍.ജോസ് പ്ലാച്ചിക്കൽ, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ, മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ ,കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.ചെറിയാൻ കാഞ്ഞിരക്കൊന്പിൽ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. പ്രത്യേക ക്ഷണം ലഭിച്ചതനുസരിച്ചാണ് ഇവർ മുഖ്യമന്ത്രിയെ കണ്ടത്.