തിരുവനന്തപുരം: കോവിഡ് സമയത്ത് സർക്കാരിനോടൊപ്പം നിൽക്കുകയും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയും ചെയ്ത സംഘടനയാണ് കെജിഎംഒഎ എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കെജിഎംഒഎയുടെ 54 മത് സംസ്ഥാന സമ്മേളത്തിന്റെ സമാപന സമ്മേളനം ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആരോഗ്യരംഗം കഴിഞ്ഞ നാലര വർഷക്കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. അതിനുള്ള എല്ലാ ക്രെഡിറ്റും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമാണ്. ഡോക്ടർമാരുടെ ത്യാഗം മഹത്തരമാണ്.
അതിനാൽ ശന്പള പരിഷ്കരണം ഉൾപ്പെടെയുള്ള അർഹമായ പരിഗണന നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ടി.എൻ. സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹമ്മദ്, മാനേജിംഗ് എഡിറ്റർ ഡോ. വി.എസ്. അനൂപ്, മുൻ പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റായി ഡോ.ജി.എസ്. വിജയകൃഷ്ണനും സംസ്ഥാന സെക്രട്ടറിയായി ഡോ. ടി.എൻ. സുരേഷും ട്രഷററായി ഡോ. ജമാൽ അഹമ്മദും മാനേജിംഗ് എഡിറ്ററായി ഡോ. വി.എസ്. അനൂപും ചുമതലയേറ്റു.
സംസ്ഥാനത്തെ ആരോഗ്യരംഗം കഴിഞ്ഞ നാലര വർഷക്കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. അതിനുള്ള എല്ലാ ക്രെഡിറ്റും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമാണ്. ഡോക്ടർമാരുടെ ത്യാഗം മഹത്തരമാണ്.
അതിനാൽ ശന്പള പരിഷ്കരണം ഉൾപ്പെടെയുള്ള അർഹമായ പരിഗണന നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ടി.എൻ. സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹമ്മദ്, മാനേജിംഗ് എഡിറ്റർ ഡോ. വി.എസ്. അനൂപ്, മുൻ പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റായി ഡോ.ജി.എസ്. വിജയകൃഷ്ണനും സംസ്ഥാന സെക്രട്ടറിയായി ഡോ. ടി.എൻ. സുരേഷും ട്രഷററായി ഡോ. ജമാൽ അഹമ്മദും മാനേജിംഗ് എഡിറ്ററായി ഡോ. വി.എസ്. അനൂപും ചുമതലയേറ്റു.