കാസർഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ മർദ്ദനമേറ്റയാൾ മരിച്ചത് അടിയേറ്റല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പിന്നീട് പോലീസിന് കൈമാറും.
റഫീഖിന്റെ ഹൃദയധമനിയില്‍ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പരിക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ സുചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതു മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കാസര്‍ഗോഡ് കിംസ് അരമന ആശുപത്രി പരിസരത്ത് വച്ചാണ് റഫീഖ് മരിച്ചത്.
കുന്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയില്‍ സ്ത്രീ അടിച്ചതോടെ ഇയാൾ സ്ഥലംവിട്ടു.
ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കൂട്ടം പിന്തുടര്ന്ന് പിടിച്ച് ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴെക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയില്‍ റഫീഖിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സിസിടിവി കാമറ ദൃശ്യം പോലീസ് പരിശോധിച്ചു.
ഇതില്‍ ഉന്തും തള്ളും മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഹത്ത് പരിക്കും പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്താനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
റഫീഖിന്റെ ഹൃദയധമനിയില്‍ അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പരിക്കും പോസ്റ്റ്മോര്‍ട്ടത്തില്‍ സുചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതു മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കാസര്‍ഗോഡ് കിംസ് അരമന ആശുപത്രി പരിസരത്ത് വച്ചാണ് റഫീഖ് മരിച്ചത്.
കുന്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയില്‍ സ്ത്രീ അടിച്ചതോടെ ഇയാൾ സ്ഥലംവിട്ടു.
ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കൂട്ടം പിന്തുടര്ന്ന് പിടിച്ച് ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴെക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെയില്‍ റഫീഖിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സിസിടിവി കാമറ ദൃശ്യം പോലീസ് പരിശോധിച്ചു.
ഇതില്‍ ഉന്തും തള്ളും മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഹത്ത് പരിക്കും പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്താനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.