കൊച്ചി: പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷം. 2019 ലേതിനേക്കാൾ 2912 കേസുകള്‍ കുറഞ്ഞ് 11381 കേസുകളാണ് വിവിധയിടങ്ങളില്‍ കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളില്‍ ശാരീരിക പീഡനങ്ങളാണ് അധികവും.
കഴിഞ്ഞ വര്‍ഷം 3554 പേരാണ് ശാരീരിക പീഡനങ്ങള്‍ക്കിരയായത്. 2019 ല്‍ ഇത് 4579 കേസുകളായിരുന്നു. ബലാൽസംഗ കേസുകളുടെ എണ്ണത്തിലും കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 1635പേര് 2020ല്‍ ബലാത്സംഗത്തിനിരായപ്പോള് 2019ല്‍ 2076 പേര് ഇരയായി. 136പേരെയാണ് കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയത്. മുന്‍ വര്‍ഷം ഇതിന്റെ ഇരട്ടിയോളമായിരുന്നു കേസുകള്‍. 414 പേരാണ് പൂവാലശല്യത്തെക്കുറിച്ച് പരാതി നല്‍കിയത്. സ്ത്രീധന പീഡന മരണങ്ങള് 2019ലും 2020 ലും ആറെണ്ണം വീതമാണ്. 2011 മുതല്‍ സ്ത്രീധന പീഡന മരണങ്ങള് കുറയുന്നതായാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
3173 കേസുകളാണ് മറ്റു പല തരത്തിലുള്ള അക്രമങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇടംപിടിച്ചത്. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്. 3986 കേസുകളാണ് 2019 ൽ മറ്റ് അതിക്രമങ്ങളായി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 3554 പേരാണ് ശാരീരിക പീഡനങ്ങള്‍ക്കിരയായത്. 2019 ല്‍ ഇത് 4579 കേസുകളായിരുന്നു. ബലാൽസംഗ കേസുകളുടെ എണ്ണത്തിലും കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 1635പേര് 2020ല്‍ ബലാത്സംഗത്തിനിരായപ്പോള് 2019ല്‍ 2076 പേര് ഇരയായി. 136പേരെയാണ് കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയത്. മുന്‍ വര്‍ഷം ഇതിന്റെ ഇരട്ടിയോളമായിരുന്നു കേസുകള്‍. 414 പേരാണ് പൂവാലശല്യത്തെക്കുറിച്ച് പരാതി നല്‍കിയത്. സ്ത്രീധന പീഡന മരണങ്ങള് 2019ലും 2020 ലും ആറെണ്ണം വീതമാണ്. 2011 മുതല്‍ സ്ത്രീധന പീഡന മരണങ്ങള് കുറയുന്നതായാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
3173 കേസുകളാണ് മറ്റു പല തരത്തിലുള്ള അക്രമങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇടംപിടിച്ചത്. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്. 3986 കേസുകളാണ് 2019 ൽ മറ്റ് അതിക്രമങ്ങളായി റിപ്പോര്‍ട്ട് ചെയ്തത്.