തിരുവനന്തപുരം: തനിക്കെതിരേ പ്രചരിക്കുന്നത് വസ്തുതയ്ക്കു നിരക്കാത്ത വാർത്തകളാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. വനിതാ കമ്മീഷന്റെ പരിഗണനയിലുള്ള ഒരു കേസിൽ കമ്മീഷൻ അധ്യക്ഷയെ വിളിച്ച് കേസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കേണ്ട യാതൊരു സാഹചര്യവുമില്ല. നൂറുകണക്കിന് പരാതികൾ ലഭിക്കുന്പോൾ എല്ലാ പരാതികളും ഓർത്തുവയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഫോണ് വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തത മൂലമാണ് ആശയക്കുഴപ്പമുണ്ടായതെന്നും അധ്യക്ഷയ്ക്കു വേണ്ടി വനിതാ കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി കഴിഞ്ഞ മാർച്ച് 10ന് രജിസ്റ്റർ ചെയ്തതാണ്. ഈ പരാതി ഈ മാസം 28ന് പത്തനംതിട്ടയിൽ നടത്തുന്ന അദാലത്തിൽ പരിഗണിക്കുന്നതിനു നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതിക്കാരിയുടെ മകൻ നാരായണപിള്ള നൽകിയ പരാതി കഴിഞ്ഞ ഫെബ്രുവരി ആറിന് രജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ 18ന് അദാലത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതുമാണ്.
എന്നാൽ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകൻ നാരായണപിള്ളയോ ഹാജരായില്ല. ഇയാളുടെ പരാതിയിൽ പത്തനംതിട്ട പെരുന്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ അത് മറികടന്ന് തീരുമാനമെടുക്കാൻ കമ്മീഷന് അധികാരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി കഴിഞ്ഞ മാർച്ച് 10ന് രജിസ്റ്റർ ചെയ്തതാണ്. ഈ പരാതി ഈ മാസം 28ന് പത്തനംതിട്ടയിൽ നടത്തുന്ന അദാലത്തിൽ പരിഗണിക്കുന്നതിനു നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതിക്കാരിയുടെ മകൻ നാരായണപിള്ള നൽകിയ പരാതി കഴിഞ്ഞ ഫെബ്രുവരി ആറിന് രജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ 18ന് അദാലത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതുമാണ്.
എന്നാൽ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകൻ നാരായണപിള്ളയോ ഹാജരായില്ല. ഇയാളുടെ പരാതിയിൽ പത്തനംതിട്ട പെരുന്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ അത് മറികടന്ന് തീരുമാനമെടുക്കാൻ കമ്മീഷന് അധികാരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.