തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷൽ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സിപിഎമ്മും ഇടതുപക്ഷവും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലിൽ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ടിയാൽ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യുഡിഎഫ് -എൽഡിഎഫ് സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് സോളാർ കേസ് അട്ടിമറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ടിയാൽ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യുഡിഎഫ് -എൽഡിഎഫ് സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് സോളാർ കേസ് അട്ടിമറിയെന്നും സുരേന്ദ്രൻ പറഞ്ഞു.