തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം ചില തസ്തികകളിൽ മാത്രം നിയമനാംഗീകാരം. പ്രഥമാധ്യാപകർ, അനധ്യാപകർ എന്നീ തസ്തികകളിൽ നിയമനം അനുവദിച്ചും അധ്യാപക തസ്തികകളിൽ നിയമനം തടഞ്ഞും സർക്കാർ ഉത്തരവു പുറത്തിറക്കി.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ ഈ അധ്യയനവർഷം തസ്തികനിർണയം നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ 2019-20 വർഷത്തെ തസ്തികനിർണയംതന്നെ ഈ വർഷത്തേക്കുകൂടി ബാധകമാക്കിയാണ് ഉത്തരവിറക്കിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ തസ്തികകൾ അനുവദിക്കുന്പോൾ തന്നെ, വിരമിക്കൽ മൂലമുള്ള ഒഴിവുകളിലേക്ക് അധ്യാപക നിയമനം നടത്താൻ അനുവാദമില്ല.
നോണ്‍ വെക്കേഷൻ തസ്തികകൾ എന്ന നിലയ്ക്കാണ് പ്രഥമാധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനുവദിച്ചത്. സ്കൂൾ തുറക്കുന്പോൾ മാത്രം നിയമനം നടത്തുന്ന അധ്യാപക തസ്തികകൾ നികത്താൻ അനുമതി നൽകാത്തത് സ്കൂൾ തുറക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, സംസ്ഥാനത്തെ സ്കൂളുകളിൽ ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഈ മാസം മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽതന്നെ പഠനം ആരംഭിക്കുകയും ചെയ്തു. ഫലത്തിൽ അധ്യാപകരുടെ ജോലിഭാരം വർധിക്കുകയാണു ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ സ്കൂളുകളിൽ പിഎസ്സി വഴിയുള്ള നിയമനങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എയ്ഡഡ് സ്കൂളുകളിലും നിയമനം നടത്തണമെന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരുവർഷം നിയമനം നടക്കാതെവന്നാൽ പല ഉദ്യോഗാർഥികളും പ്രായപരിധി കടന്നുപോകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രമോഷനും സ്ഥലംമാറ്റവും അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ ഈ അധ്യയനവർഷം തസ്തികനിർണയം നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ 2019-20 വർഷത്തെ തസ്തികനിർണയംതന്നെ ഈ വർഷത്തേക്കുകൂടി ബാധകമാക്കിയാണ് ഉത്തരവിറക്കിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ തസ്തികകൾ അനുവദിക്കുന്പോൾ തന്നെ, വിരമിക്കൽ മൂലമുള്ള ഒഴിവുകളിലേക്ക് അധ്യാപക നിയമനം നടത്താൻ അനുവാദമില്ല.
നോണ്‍ വെക്കേഷൻ തസ്തികകൾ എന്ന നിലയ്ക്കാണ് പ്രഥമാധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനുവദിച്ചത്. സ്കൂൾ തുറക്കുന്പോൾ മാത്രം നിയമനം നടത്തുന്ന അധ്യാപക തസ്തികകൾ നികത്താൻ അനുമതി നൽകാത്തത് സ്കൂൾ തുറക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, സംസ്ഥാനത്തെ സ്കൂളുകളിൽ ഓണ്‍ലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഈ മാസം മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽതന്നെ പഠനം ആരംഭിക്കുകയും ചെയ്തു. ഫലത്തിൽ അധ്യാപകരുടെ ജോലിഭാരം വർധിക്കുകയാണു ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ സ്കൂളുകളിൽ പിഎസ്സി വഴിയുള്ള നിയമനങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എയ്ഡഡ് സ്കൂളുകളിലും നിയമനം നടത്തണമെന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരുവർഷം നിയമനം നടക്കാതെവന്നാൽ പല ഉദ്യോഗാർഥികളും പ്രായപരിധി കടന്നുപോകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രമോഷനും സ്ഥലംമാറ്റവും അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.