തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഇതുസംബന്ധിച്ച അന്തിമ ആക്ഷൻ പ്ലാൻ അടുത്തയാഴ്ചയോടെ പോലീസ് സമർപ്പിക്കും. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികൾ എത്തുന്നതിന് മുമ്പ് രൂപരേഖ തയാറാക്കേണ്ടതുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താവും പോലീസിന്റെ അന്തിമ ആക്ഷ ൻ പ്ലാൻ തയാറാക്കുക. പോലീസിന്റെയും കേന്ദ്രസേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയൽ, പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെ പ്രഥമിക രൂപരേഖ എഡിജിപി മനോജ് ഏബ്രഹാം യോഗത്തിൽ അവതരിപ്പിച്ചു.
വടക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തും. യോഗത്തിൽ എഡിജിപി പദ്മകുമാർ, വിജയ് സാഖറെ, ഐജി പി. വിജയൻ എന്നിവരും പങ്കെടുത്തു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താവും പോലീസിന്റെ അന്തിമ ആക്ഷ ൻ പ്ലാൻ തയാറാക്കുക. പോലീസിന്റെയും കേന്ദ്രസേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയൽ, പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെ പ്രഥമിക രൂപരേഖ എഡിജിപി മനോജ് ഏബ്രഹാം യോഗത്തിൽ അവതരിപ്പിച്ചു.
വടക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തും. യോഗത്തിൽ എഡിജിപി പദ്മകുമാർ, വിജയ് സാഖറെ, ഐജി പി. വിജയൻ എന്നിവരും പങ്കെടുത്തു.