നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാർ ജീവനക്കാർ സിയാൽ എപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിമാനസർവീസുകൾ കുറച്ചപ്പോൾ തൊഴിലാളികളെ പിരിച്ചുവിടുകയും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിമാന സർവീസുകൾ 90 ശതമാനം പുനരാരംഭിച്ചിട്ടും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ കരാർ കമ്പനികൾ തയാറായിട്ടില്ല. കാലാവധി പൂർത്തിയായി പിരിഞ്ഞുപോകുന്ന കരാർ കമ്പനികൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെ നിയമാനുസൃത ആനുകൂല്യങ്ങൾ നൽകുന്നില്ല.
നിയമാനുസൃത ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിച്ച് തൊഴിലാളികൾ ബാഡ്ജ് ധരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും ഉച്ചകഴിഞ്ഞ് മൂന്നിന് സിയാൽ കവാടത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതിനും ഫെബ്രുവരിയിൽ സൂചനാ പണിമുടക്ക് നടത്തുന്നതിനും അത്താണിയിൽ ചേർന്ന യൂണിയൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.
നിയമാനുസൃത ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിച്ച് തൊഴിലാളികൾ ബാഡ്ജ് ധരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും ഉച്ചകഴിഞ്ഞ് മൂന്നിന് സിയാൽ കവാടത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതിനും ഫെബ്രുവരിയിൽ സൂചനാ പണിമുടക്ക് നടത്തുന്നതിനും അത്താണിയിൽ ചേർന്ന യൂണിയൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.