തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്കു രൂപം കൊടുത്തു സിപിഎം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇന്നു മുതൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും.
സർക്കാർ നടത്തിയ ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങളോടു വിശദീകരിക്കുന്നതിനും ഇടതുമുന്നണിയുടെ പ്രകടന പത്രിക തയാറാക്കുന്നതിനും വേണ്ടിയാണു ഗൃഹസന്ദർശന പരിപാടി കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്. ഈ മാസം 31 വരെയാണു ഗൃഹസന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും വരെ നേതാക്കളുടെ പ്രാദേശിക തലത്തിലുള്ള ജനസന്പർക്ക പരിപാടി തുടരാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം കണക്കിലെടുത്തു സ്ഥാനാർഥികളെ തീരുമാനിക്കണമെന്നാണു പാർട്ടി ജില്ലാ കമ്മിറ്റികൾക്കു നൽകിയിരിക്കുന്ന നിർദേശം. കഴിവതും രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്നു തന്നെയാണു നിലവിലെ തീരുമാനം. ഫെബ്രുവരി ആദ്യവാരം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങളെ സംബന്ധിച്ചു തീരുമാനമെടുക്കും. അതിനുശേഷം ജില്ലകളിൽ ചുമതലക്കാരായ പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തുകൊണ്ടു സ്ഥാനാർഥികളെ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്താനും ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രണ്ടു ജാഥകൾ സംഘടിപ്പിക്കും. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം തീയതിയെ സംബന്ധിച്ചു തീരുമാനമെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരിക്കും ജാഥകളുടെ ക്യാപ്റ്റന്മാർ. സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ മികവിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുമെന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു ഘട്ടത്തിലും സാധാരണക്കാർക്കുവേണ്ടി പ്രതിപക്ഷം നിന്നില്ല. വർഗീയ സംഘടനകളുമായി യുഡിഎഫ് തെരഞ്ഞെടുപ്പു സഖ്യത്തിനൊരുങ്ങുകയാണ്. ഈ ബന്ധം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ആരു നേതാവായി വന്നാലും കോണ്ഗ്രസും യുഡിഎഫും രക്ഷപ്പെടാൻ പോകുന്നില്ല. ജനങ്ങളിൽ നിന്നും അവർ പൂർണമായി അകന്നു കഴിഞ്ഞു. ഉമ്മൻചാണ്ടി ജനങ്ങൾ നിരാകരിച്ച നേതാവാണെന്നും വിജയരാഘവൻ പറഞ്ഞു.
സർക്കാർ നടത്തിയ ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങളോടു വിശദീകരിക്കുന്നതിനും ഇടതുമുന്നണിയുടെ പ്രകടന പത്രിക തയാറാക്കുന്നതിനും വേണ്ടിയാണു ഗൃഹസന്ദർശന പരിപാടി കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്. ഈ മാസം 31 വരെയാണു ഗൃഹസന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും വരെ നേതാക്കളുടെ പ്രാദേശിക തലത്തിലുള്ള ജനസന്പർക്ക പരിപാടി തുടരാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം കണക്കിലെടുത്തു സ്ഥാനാർഥികളെ തീരുമാനിക്കണമെന്നാണു പാർട്ടി ജില്ലാ കമ്മിറ്റികൾക്കു നൽകിയിരിക്കുന്ന നിർദേശം. കഴിവതും രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്നു തന്നെയാണു നിലവിലെ തീരുമാനം. ഫെബ്രുവരി ആദ്യവാരം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങളെ സംബന്ധിച്ചു തീരുമാനമെടുക്കും. അതിനുശേഷം ജില്ലകളിൽ ചുമതലക്കാരായ പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തുകൊണ്ടു സ്ഥാനാർഥികളെ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്താനും ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രണ്ടു ജാഥകൾ സംഘടിപ്പിക്കും. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം തീയതിയെ സംബന്ധിച്ചു തീരുമാനമെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരിക്കും ജാഥകളുടെ ക്യാപ്റ്റന്മാർ. സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ മികവിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുമെന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു ഘട്ടത്തിലും സാധാരണക്കാർക്കുവേണ്ടി പ്രതിപക്ഷം നിന്നില്ല. വർഗീയ സംഘടനകളുമായി യുഡിഎഫ് തെരഞ്ഞെടുപ്പു സഖ്യത്തിനൊരുങ്ങുകയാണ്. ഈ ബന്ധം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ആരു നേതാവായി വന്നാലും കോണ്ഗ്രസും യുഡിഎഫും രക്ഷപ്പെടാൻ പോകുന്നില്ല. ജനങ്ങളിൽ നിന്നും അവർ പൂർണമായി അകന്നു കഴിഞ്ഞു. ഉമ്മൻചാണ്ടി ജനങ്ങൾ നിരാകരിച്ച നേതാവാണെന്നും വിജയരാഘവൻ പറഞ്ഞു.