തിരുവല്ല: എംസി റോഡിൽ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച്, കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. 22 പേർക്കു പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ പിരളശേരി ആഞ്ഞിലംപറമ്പിൽ ജയിംസ് ചാക്കോ (30), ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ ആൻസി (26) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോട്ടയത്തുനിന്നു തിരുവല്ലയിലേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് മുന്നിൽ പോയ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ബസ് പൂർണമായും തകർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളും ഒരു കാറും ബസിടിച്ച് തകർത്തു.
ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിൽ പോയി മടങ്ങിയ യുവതീയുവാക്കളാണ് മരിച്ചത്. മരിച്ച ജയിംസ് ചാക്കോ മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെയും കുഞ്ഞുമോളുടെയും മകനും മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിലെ ബസ് ഡ്രൈവറുമാണ്. വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെയും ലീലാമ്മയുടെയും മകളാണ് മരിച്ച ആൻസി.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോട്ടയത്തുനിന്നു തിരുവല്ലയിലേക്കു വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് മുന്നിൽ പോയ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ബസ് പൂർണമായും തകർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളും ഒരു കാറും ബസിടിച്ച് തകർത്തു.
ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിൽ പോയി മടങ്ങിയ യുവതീയുവാക്കളാണ് മരിച്ചത്. മരിച്ച ജയിംസ് ചാക്കോ മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ രാജുവിന്റെയും കുഞ്ഞുമോളുടെയും മകനും മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിലെ ബസ് ഡ്രൈവറുമാണ്. വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസന്റെയും ലീലാമ്മയുടെയും മകളാണ് മരിച്ച ആൻസി.