കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കെ.വി. തോമസ് കടുത്ത തീരുമാനങ്ങളുമായി ഇന്നു നടത്തുമെന്നു പറഞ്ഞ പത്രസമ്മേളനം ഒഴിവാക്കി. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടു വിളിച്ചു തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാൻ നിര്‍ദേശിച്ചതിനെത്തുടർന്നാണു പത്രസമ്മേളനം മാറ്റിവച്ചതെന്നു കെ.വി. തോമസ് പറഞ്ഞു. ഇന്നലെ രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തെത്തിയതായാണു വിവരം.
പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല. ചില ദുഃഖങ്ങളും പരിഭവങ്ങളുമുണ്ടായി. സോണിയഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ, ഇങ്ങോട്ടു വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറിനില്‍ക്കാമെന്ന് അങ്ങോട്ടു പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍നിന്നു ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ വളരെയധികം ആക്ഷേപിച്ചു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ താന്‍ കേള്‍ക്കേണ്ടി വന്നുവെന്നും കെ.വി. തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.വി. തോമസ് തയാറായിരുന്നില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നു ദേശീയ നേതൃത്വം ഉറപ്പുനല്‍കിയതായി സൂചനയുണ്ട്. ഇതേതുടര്‍ന്നാണ് തിരുവനന്തപുരത്തെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയായ അശോക് ഗെലോട്ടുമായി ചര്‍ച്ചയ്ക്ക് അദ്ദേഹം തയാറായതെന്നും അറിയുന്നു.
കോൺഗ്രസ് വിട്ട് കെ.വി. തോമസ് ഇടതുപക്ഷത്തേക്കു മാറുമെന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ടുവന്നാൽ സ്വാഗതം ചെയ്യുമെന്നു സിപിഎം ജില്ലാ നേതൃത്വം പരസ്യമായി പറയുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല. ചില ദുഃഖങ്ങളും പരിഭവങ്ങളുമുണ്ടായി. സോണിയഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ, ഇങ്ങോട്ടു വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറിനില്‍ക്കാമെന്ന് അങ്ങോട്ടു പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍നിന്നു ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ വളരെയധികം ആക്ഷേപിച്ചു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ താന്‍ കേള്‍ക്കേണ്ടി വന്നുവെന്നും കെ.വി. തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.വി. തോമസ് തയാറായിരുന്നില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നു ദേശീയ നേതൃത്വം ഉറപ്പുനല്‍കിയതായി സൂചനയുണ്ട്. ഇതേതുടര്‍ന്നാണ് തിരുവനന്തപുരത്തെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയായ അശോക് ഗെലോട്ടുമായി ചര്‍ച്ചയ്ക്ക് അദ്ദേഹം തയാറായതെന്നും അറിയുന്നു.
കോൺഗ്രസ് വിട്ട് കെ.വി. തോമസ് ഇടതുപക്ഷത്തേക്കു മാറുമെന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ടുവന്നാൽ സ്വാഗതം ചെയ്യുമെന്നു സിപിഎം ജില്ലാ നേതൃത്വം പരസ്യമായി പറയുകയും ചെയ്തിരുന്നു.