കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലേക്കു പ്രവേശിക്കാനൊരുങ്ങുന്ന സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടു പിആര്‍ ഏജന്‍സികൾ രംഗത്ത്. സമൂഹമാധ്യമങ്ങളിലടക്കം സൈബര്‍ പ്രചാരണങ്ങള്‍ക്ക് ഇക്കുറി സാധ്യതയേറുമെന്നതിനാല് വിപുലമായ പാക്കേജ് ഒരുക്കിയാണ് വാര്‍ത്താ ഏജന്‍സികള്‍ കളം നിറയുന്നത്. സീറ്റ് ഉറപ്പാക്കിയവരെയും സാധ്യത കല്പിക്കപ്പെടുന്നവരെയും നേരിൽക്കണ്ടു പ്രചാരണ പരിപാടികളുടെ ആദ്യഘട്ട ചര്‍ച്ചകൾ വിവിധ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു.
ഫേസ്ബുക്കിന് പുറമേ വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയാകും പ്രധാനമായും ഏജന്‍സികള്‍ പ്രചാരണം ക്രമീകരിക്കുന്നത്. വോട്ടര്‍മാരെ കൈയിലെടുക്കും വിധം അജണ്ട സെറ്റ് ചെയ്ത് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നു പിആര്‍ ഗ്രൂപ്പുകള്‍ പറയുന്നു.
സ്ഥാനാര്‍ഥിയെയും ഓരോ പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശദമായി പഠിച്ചശേഷമാകും ഏജന്‍സികള്‍ ജോലി തുടങ്ങുക. ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളുകളും ഹ്രസ്വ വീഡിയോ വിവരണങ്ങളും തയാറാക്കും. മണ്ഡലത്തിലെ പൊതുവികാരം, സാധാരണ ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകള്‍, ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ, ചര്‍ച്ചയാക്കേണ്ട വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കിയാകും ഇവ ഒരുക്കുക.
ഫേസ്ബുക്കിന് പുറമേ വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയാകും പ്രധാനമായും ഏജന്‍സികള്‍ പ്രചാരണം ക്രമീകരിക്കുന്നത്. വോട്ടര്‍മാരെ കൈയിലെടുക്കും വിധം അജണ്ട സെറ്റ് ചെയ്ത് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നു പിആര്‍ ഗ്രൂപ്പുകള്‍ പറയുന്നു.
സ്ഥാനാര്‍ഥിയെയും ഓരോ പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശദമായി പഠിച്ചശേഷമാകും ഏജന്‍സികള്‍ ജോലി തുടങ്ങുക. ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളുകളും ഹ്രസ്വ വീഡിയോ വിവരണങ്ങളും തയാറാക്കും. മണ്ഡലത്തിലെ പൊതുവികാരം, സാധാരണ ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകള്‍, ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ, ചര്‍ച്ചയാക്കേണ്ട വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കിയാകും ഇവ ഒരുക്കുക.