തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ നിരാകരിക്കുന്ന പ്രമേയം വഴി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ നരേന്ദ്രമോദി പോലും ചെയ്യാത്ത കാര്യങ്ങൾ, ഭൂരിപക്ഷം ഉപയോഗിച്ചു സ്വേച്ഛാധിപതിയായ പിണറായി വിജയൻ ചെയ്യുകയാണ്.
പരാമർശങ്ങൾ നിരാകരിക്കാൻ നിയമസഭയ്ക്ക് അധികാരമില്ല. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കേണ്ടത്. പിഎസിക്കുള്ള അധികാരം സഭയ്ക്ക് മൊത്തമായുള്ളതല്ല. ഓഡിറ്റ് റിപ്പോർട്ടിലെ ഭാഗം ഒഴിവാക്കണോയെന്നത് പിഎസിയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും കോടതി വിധിയെ നിയമസഭ നിരാകരിക്കുന്നുവെന്ന് പ്രമേയം പാസാക്കുന്നതുപോലെയാണിതെന്നും സതീശൻ ആരോപിച്ചു.
സിഎജി റിപ്പോർട്ടിൽ പിശകുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ അഴിമതിയും ക്രമക്കേടുകളും മറച്ചുവയ്ക്കാനുളള മറ്റ് നടപടികൾ സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രമേയം അവതരിപ്പിക്കുന്ന ബുദ്ധി പിണറായിക്ക് നേരത്തെ തോന്നിയിരുന്നവെങ്കിൽ ലാവ്ലിൻ കേസുണ്ടാകില്ലായിരുന്നു. അന്നും സിഎജി പരാമർശങ്ങൾക്കെതിരെ ഇതുപോലെ പ്രമേയം അവതരിപ്പിച്ച് റദ്ദാക്കിയാൽ പോരായിരുന്നോ. പാമോലിൻ കേസും അതുപോലെയായിരുന്നല്ലോ. തോമസ് ഐസക്കിന് അബദ്ധം പറ്റിയപ്പോൾ അദ്ദേഹം കണ്ടെത്തിയ സൂത്രപ്പണിയാണിത്. അതിൽ മുഖ്യമന്ത്രി വീണുപോയെന്നും ചെന്നിത്തല പറഞ്ഞു. കെ.സി. ജോസഫ്, ഡോ.എം.കെ. മുനീർ എന്നിവരും പ്രസംഗിച്ചു.
പ്രമേയം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നു ധനമന്ത്രി
തിരുവനന്തപുരം: നടപടിക്രമം ലംഘിച്ചുള്ള സിഎജി റിപ്പോർട്ട് നിരാകരിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടുവന്നത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ എഫ്.എസ്. നരിമാന്റെ അഭിപ്രായം കൂടി തേടിയ ശേഷമാണ് നീക്കം. നിയമപരമായി നേരിടുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കും. വഴിവിട്ട രീതിയിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കുമെന്നു വീണാ ജോർജ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെ മുൻ സിഎജി ഉൾപ്പെടുത്തിയ ഭാഗമാണ് നിരാകരിക്കുന്നതെന്നു ജയിംസ് മാത്യു പറഞ്ഞു. എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവരും പ്രസംഗിച്ചു.
സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി
തിരുവനന്തപുരം: സിഎജിക്കെതിരായ സർക്കാർ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് ബിജെപി അംഗം ഒ. രാജഗോപാൽ പറഞ്ഞു.
പരാമർശങ്ങൾ നിരാകരിക്കാൻ നിയമസഭയ്ക്ക് അധികാരമില്ല. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കേണ്ടത്. പിഎസിക്കുള്ള അധികാരം സഭയ്ക്ക് മൊത്തമായുള്ളതല്ല. ഓഡിറ്റ് റിപ്പോർട്ടിലെ ഭാഗം ഒഴിവാക്കണോയെന്നത് പിഎസിയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും കോടതി വിധിയെ നിയമസഭ നിരാകരിക്കുന്നുവെന്ന് പ്രമേയം പാസാക്കുന്നതുപോലെയാണിതെന്നും സതീശൻ ആരോപിച്ചു.
സിഎജി റിപ്പോർട്ടിൽ പിശകുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ അഴിമതിയും ക്രമക്കേടുകളും മറച്ചുവയ്ക്കാനുളള മറ്റ് നടപടികൾ സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രമേയം അവതരിപ്പിക്കുന്ന ബുദ്ധി പിണറായിക്ക് നേരത്തെ തോന്നിയിരുന്നവെങ്കിൽ ലാവ്ലിൻ കേസുണ്ടാകില്ലായിരുന്നു. അന്നും സിഎജി പരാമർശങ്ങൾക്കെതിരെ ഇതുപോലെ പ്രമേയം അവതരിപ്പിച്ച് റദ്ദാക്കിയാൽ പോരായിരുന്നോ. പാമോലിൻ കേസും അതുപോലെയായിരുന്നല്ലോ. തോമസ് ഐസക്കിന് അബദ്ധം പറ്റിയപ്പോൾ അദ്ദേഹം കണ്ടെത്തിയ സൂത്രപ്പണിയാണിത്. അതിൽ മുഖ്യമന്ത്രി വീണുപോയെന്നും ചെന്നിത്തല പറഞ്ഞു. കെ.സി. ജോസഫ്, ഡോ.എം.കെ. മുനീർ എന്നിവരും പ്രസംഗിച്ചു.
പ്രമേയം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നു ധനമന്ത്രി
തിരുവനന്തപുരം: നടപടിക്രമം ലംഘിച്ചുള്ള സിഎജി റിപ്പോർട്ട് നിരാകരിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടുവന്നത് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ എഫ്.എസ്. നരിമാന്റെ അഭിപ്രായം കൂടി തേടിയ ശേഷമാണ് നീക്കം. നിയമപരമായി നേരിടുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കും. വഴിവിട്ട രീതിയിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കുമെന്നു വീണാ ജോർജ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെ മുൻ സിഎജി ഉൾപ്പെടുത്തിയ ഭാഗമാണ് നിരാകരിക്കുന്നതെന്നു ജയിംസ് മാത്യു പറഞ്ഞു. എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവരും പ്രസംഗിച്ചു.
സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് ബിജെപി
തിരുവനന്തപുരം: സിഎജിക്കെതിരായ സർക്കാർ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് ബിജെപി അംഗം ഒ. രാജഗോപാൽ പറഞ്ഞു.