കൽപ്പറ്റ: ബത്തേരി സർവജന സ്കൂളിലെ ക്ലാസ്മുറിയിൽ പാമ്പുകടിയേൽക്കുകയും തക്കസമയം വിദഗ്ധ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത വിദ്യാർഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.
ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകളാണ് അഞ്ചാംക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ഷെറിൻ. 2019 നവംബർ 20നായിരുന്നു മരണം. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരേ നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിച്ചശേഷം വിവരം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകളാണ് അഞ്ചാംക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ഷെറിൻ. 2019 നവംബർ 20നായിരുന്നു മരണം. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരേ നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിച്ചശേഷം വിവരം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.