തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി, ജനങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് പോലും പരിഗണിക്കാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി, സ്പീക്കർക്കും സർക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
കണ്ണൂർ ജില്ലയിൽ ഒരു സംഘം സിപിഎം പ്രവർത്തകർ നടത്തിയ അക്രമാസക്ത പ്രകടനത്തിനെതിരെ സണ്ണിജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. പ്രാദേശിക വിഷയത്തിന്റെ പേരിൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിലപാടിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കണ്ണൂരിൽ നടന്നത് സാധാരണ പ്രകടനമല്ലെന്നും കോണ്ഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരെ കൊന്നുതള്ളുമെന്നു മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമീപകാലത്തു നടന്ന പ്രത്യേക വിഷയമെന്ന നിലയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ അധികാരമുണ്ട്. കൊന്നുതള്ളുമെന്നതു ജനങ്ങളിൽ ഭീതിയുളവാക്കുന്നതാണെന്നും അതിനാൽ അവതരണാനുമതി നൽകണമെന്നും അദ്ദേഹം വാദിച്ചു.
കണ്ണൂർ ജില്ലയിൽ ഒരു സംഘം സിപിഎം പ്രവർത്തകർ നടത്തിയ അക്രമാസക്ത പ്രകടനത്തിനെതിരെ സണ്ണിജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. പ്രാദേശിക വിഷയത്തിന്റെ പേരിൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിലപാടിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കണ്ണൂരിൽ നടന്നത് സാധാരണ പ്രകടനമല്ലെന്നും കോണ്ഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരെ കൊന്നുതള്ളുമെന്നു മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമീപകാലത്തു നടന്ന പ്രത്യേക വിഷയമെന്ന നിലയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ അധികാരമുണ്ട്. കൊന്നുതള്ളുമെന്നതു ജനങ്ങളിൽ ഭീതിയുളവാക്കുന്നതാണെന്നും അതിനാൽ അവതരണാനുമതി നൽകണമെന്നും അദ്ദേഹം വാദിച്ചു.